ഈരാറ്റുപേട്ടയില്‍ കലുങ്കിനടിയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
കോട്ടയം ഈരാറ്റുപേട്ട തിടനാടിന് സമീപം മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കലുങ്കിനടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം.
റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടില്‍ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട് എന്നാണ് വിലയിരുത്തല്‍. പാലക്കാട് സ്വദേശിയായ ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ സ്ഥലത്ത് കൂലിപ്പണികള്‍ ചെയ്ത് ജീവിച്ചിരുന്ന ആളായിരുന്നു.
തോടിന് സമീപമുള്ള കല്ലില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ മറിഞ്ഞുവീണതാകാം എന്നാണ് നിലവിലെ സംശയം. ഏറെക്കാലങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ച് കൂലിപ്പണികള്‍ ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തുടർനടപടികള്‍ സ്വീകരിച്ച് വരികയാണ്.