പണം വച്ച് ചീട്ടുകളി: വാഗമണ്ണിലെ ഹോംസ്റ്റേയില്‍ നിന്ന് 20 പേര്‍ അറസ്റ്റില്‍
പണം വച്ച് ചീട്ടുകളിച്ച 20 പേർ വാഗമണ്ണിലെ ഹോം സ്റ്റേയില്‍ നിന്ന് പിടിയിലായി. ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്ബില്‍ കെ.ഇ.ഷമീർ (41), കല്ലോലിയില്‍ വീട്ടില്‍ അനീഷ് (49), വൈക്കം ലിജി ഭവൻ ലിനോ ചെറിയാൻ (38), കൊല്ലമ്ബറമ്ബില്‍ ഷാഹിർ (43), മണ്ണാറത്ത് വീട്ടില്‍ എം.എസ്. ഷെഫീഖ് (37), കരിമണ്ണുംകുന്നേല്‍ ഫൈസല്‍ (42), കരുവാൻപറമ്ബില്‍ റഷീദ് (40), പള്ളിപ്പറമ്ബില്‍ ഷബീർ (39), മുഴുക്കോലില്‍ സിനാജ് (35), വലിയവീട്ടില്‍ വി.പി. മുജീബ് (52), പൊന്നേത്തുപറമ്ബില്‍ ഷിഹാബുദീൻ (48), കൊല്ലംപറമ്ബില്‍ ഹബീസ് (67), കൂത്താട്ടുകുളം തെക്കുംകാട്ടില്‍ ലാജ് (42), പൂഞ്ഞാർ അറയത്തിനാല്‍ വീട്ടില്‍ മുഹമ്മദ് ഷാൻ (33), എരുമേലി തടത്തേല്‍ വീട്ടില്‍ സുബിമോൻ (44), എറണാകുളം സ്വദേശികളായ ഇളംകുളം വേരാനിപ്പറമ്ബില്‍ സജീവൻ (42), വെളിയനാട് കിഴക്കേതുക്കാട്ടില്‍ വർഗീസ് (60), പിറവം പുത്തൻപുരയില്‍ ബിജു (50), പിറവം കനകഞ്ചേരില്‍ എല്‍ദോ (40), ചെറായി അല്ലപ്പറമ്ബില്‍ ജീവരാജ് (44) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11ന് വാഗമണ്‍ കോലാഹലമേട് ഭാഗത്തുള്ള ഹോം സ്റ്റേ കെട്ടിടത്തിന്റെ മുറിയില്‍ പണം വച്ച് ചീട്ടു കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ സാഹസികമായി പിടികൂടിയത്.
4,04320 രൂപയും മറ്റുമുതലുകളും ഇവരില്‍ നിന്ന് കണ്ടുകെട്ടി. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നല്‍കിയ വിവരത്തെ തുടർന്ന് പീരുമേട് ഡിവൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍ന്റെ നിർദ്ദേശപ്രകാരം വാഗമണ്‍ പൊലീസ് ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്‌പെക്ടർ പി.സി. സജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.ജി. മുരുകേശൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ അൻസാർ, സിവില്‍ പൊലീസ് ഓഫീസർമാരായ മഹേന്ദ്രൻ, കൃതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.