കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ച മുണ്ടക്കയം പൈങ്ങണാ വളവിലെ റോഡിലെ കുഴി, മുണ്ടക്കയം ബസ് സ്റ്റാൻഡ് കാവടത്തിലും മൂടിയ കുഴികൾ തെളിയുന്നു
കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ചമുണ്ടക്കയം പൈങ്ങണാ വളവിലെ കുഴി.കഴിഞ്ഞ മാസം കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ഈ കുഴി മരാമത്ത് ദേശീയ പാത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മൂടിയിരുന്നു. പരാതികളും വാർത്തയും ആകുമ്പോൾ ഇങ്ങനെ കുഴി മൂടുകയും അടുത്ത ദിവസം കുഴി അതേപടി തെളിയുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്തവണയും..
കൊട്ടാരക്കര – ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് പൈങ്ങണയിലെ കൊടും വളവ്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. അപകടവളവ് നിവര്‍ത്തി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി നാട്ടുകാര്‍ പ്രക്ഷോഭം ഉള്‍പ്പടെ സംഘടിപ്പിച്ചിട്ടും ഫലം കണ്ടിരുന്നില്ല. വളവ് നിവര്‍ത്തിയാല്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ദേശീയ പാതയില്‍ പൈങ്ങണ എസ്.എൻ.ഡി.പി കവല മുതല്‍ 31ാം മൈല്‍ വേ ബ്രിജ് വരെയുള്ള ഭാഗത്ത് ആറു വളവുകളിലായി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലും കുഴി രൂപപ്പെടുകയും ഇത് കഴിഞ്ഞ മാസം മൂടുകയും ചെയ്തിരുന്നു, കുഴി അതേപടി തെളിയുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്