മണിക്കൽ എസ്റ്റേറ്റ് & കുപ്പകയം കമ്പനി എസ്റ്റേറ്റിലെ കാട്ടുമരങ്ങൾ അനിധികൃതമായി മുറിക്കുന്നു, മുറിച്ച മരങ്ങൾ കടത്തി
പെരുവന്താനത്തെ ട്രാവൻകൂർ റബ്ബർ & ടീ കമ്പനിയെ ചുറ്റിപ്പറ്റി ആണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത് റവന്യൂ വകുപ്പിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ കമ്പനി മരങ്ങൾ മുറിച്ചുവെന്നാണ് ആരോപണം.
ആവശ്യമായ അനുമതിയില്ലാതേ മണിക്കൽ എസ്റ്റേറ്റ് & കുപ്പകയം കമ്പനി എസ്റ്റേറ്റിലെ കാട്ടുമരങ്ങൾ മുറിച്ചുവെന്ന്.
മുറിച്ച മരങ്ങൾ ശരിയായ അംഗീകാരമില്ലാതെ കടത്തിയതായും . പറയുന്നു. ആരോപണങ്ങൾക്ക് മറുപടിയായി പെരുവന്താനം വില്ലേജ് ഓഫീസർ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകി.
ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കമ്പനിക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ സൂചിപ്പിച്ചു.
അനധികൃത മരം മുറിക്കലിന്റെയും കള്ളക്കടത്തിന്റെയും വ്യാപ്തി നിർണ്ണയിക്കാൻ അധികാരികൾ ഇക്കാര്യം അന്വേഷിക്കാൻ സാധ്യതയുണ്ട്.
കുറ്റക്കാരണെന്ന് കണ്ടെത്തിയാൽ, മരം മുറിക്കലും തടിക്കടത്തും നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതിന് കമ്പനിക്ക് എതിരെ കർശന നടപടി ഉണ്ടാകും .