കാഞ്ഞിരപ്പള്ളി: വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലുണ്ടായ അപകടത്തിൽ, മരിച്ച യുവാവിന്റെ കുടുംബത്തിന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കാറുടമയും ഡ്രൈവറും ചേർന്നാണ് ഈ തുക നൽകേണ്ടത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ തുക നൽകാനുള്ള ബാധ്യത കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്.
സംഭവത്തിന്റെ ചുരുക്കം
2023 മാർച്ച് 27-ന് വൈകിട്ട് 4:25-ഓടെ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിന് മുൻപിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സ്വദേശി ഓടിച്ചിരുന്ന ഇന്നോവ കാർ ബൈക്കിലിടിച്ചാണ് നട്ടാശേരി സ്വദേശിയായ 19-കാരൻ മരിച്ചത്.
വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി അപകടം നടന്നതിന്റെ തലേദിവസം അർധരാത്രിയോടെ അവസാനിച്ചിരുന്നു. പുതിയ ഇൻഷുറൻസ് എടുക്കുന്നതിലെ വീഴ്ചയാണ് ഉടമയ്ക്കും ഡ്രൈവർക്കും തിരിച്ചടിയായത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…