Categories: Uncategorized

ഇടതിന്റെ വിജയശിൽപികളെന്ന അവകാശവാദത്തിന് മങ്ങലേറ്റ് കേരള കോൺഗ്രസ് (എം)

തളിർത്തു തഴച്ചുനിന്ന രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്തും ഇടുക്കിയിലും വാടി. കേരള കോൺഗ്രസു(എം)മായുള്ള ബന്ധം കൊണ്ട് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന എൽഡിഎഫ് പ്രതീക്ഷ പൊലിഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലും കേരള കോൺഗ്രസിന്(എം) കാലിടറി. കഴിഞ്ഞ തവണ അഞ്ചിടത്ത് വിജയിച്ചിരുന്നു. ഇത്തവണ നാലായി. അതേസമയം കേരള കോൺഗ്രസുകൾ പരസ്പരം ഏറ്റുമുട്ടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ അഞ്ചിടങ്ങളിൽ മൂന്നിടത്ത് വിജയം നേടിയത് കേരള കോൺഗ്രസി(എം)ന് ആശ്വാസമായി. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, കിടങ്ങൂർ എന്നിവിടങ്ങളിലായിരുന്നു നേർക്കുനേർ പോരാട്ടം. ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂർ എന്നിവിടങ്ങളിൽ ജയിച്ചു. 

കിടങ്ങൂരും അതിരമ്പുഴയും പാർട്ടി തിരിച്ചുപിടിച്ചെന്ന് അഭിമാനിക്കുമ്പോഴും കടുത്തുരുത്തിയും കുറവിലങ്ങാടും നഷ്ടമായത് ക്ഷീണമായെങ്കിലും ഉഴവൂരിലെ ജയം നേട്ടമായി. കേരള കോൺഗ്രസിന്റെ (എം) കഴിഞ്ഞതവണത്തെ മിന്നുന്ന പ്രകടനം കണ്ട് ഇത്തവണ സിപിഎം സീറ്റുവിഭജനത്തിൽ ഉദാരസമീപനമാണ് കാട്ടിയത്. സിപിഐയുടെ എതിർപ്പ് അവഗണിച്ച് കൂടുതൽ സീറ്റുകൾ കേരള കോൺഗ്രസിന്(എം)ന് നൽകി. 467 സീറ്റുകളാണ് നൽകിയത്. കഴിഞ്ഞ തവണത്തെക്കാൾ 48 സീറ്റ് കൂടുതൽ. പാർട്ടിയുടെ അഭിമാനകേന്ദ്രമായ പാലാ നഗരസഭയിൽ ഇത്തവണ 10 സീറ്റുകൾ നിലനിർത്തിയെങ്കിലും എതിരാളിയായ ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബത്തിന്റെയും വിജയം പാർട്ടിയെ പരുങ്ങലിലാക്കി. 

എന്നാൽ അണികളെ ശക്തമായി ഒപ്പം നിർത്താൻ സാധിച്ചിട്ടുണ്ടെന്നാണ് കേരള നേതൃത്വത്തിന്റെ വാദം. തീക്കോയി, കുറവിലങ്ങാട് എന്നിവിടങ്ങളിൽ ഉൾപ്പെടെ ഭരണം പിടിക്കാനായെന്നും ചൂണ്ടിക്കാട്ടുന്നു. പാലാ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലും കിഴക്കൻ മേഖലകളിലും നില മെച്ചപ്പെടുത്തിയെന്നും അവർ വ്യക്തമാക്കുന്നു. പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്  നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ കോട്ടയം ജില്ലാ പഞ്ചായത്തിൽ രണ്ടിടത്താണു ജയിച്ചതെങ്കിൽ ഇക്കുറി നാലിടത്ത് വിജയിച്ചു. തൃക്കൊടിത്താനം, കങ്ങഴ,
കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ജയം. കോട്ടയം നഗരസഭയിൽ ഒരു
സീറ്റ് തിരികെ കോൺഗ്രസിന് നൽകി മുന്നണി ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തി. കൂടുതൽ പഞ്ചായത്ത് വാർഡുകളിലും ജയിച്ച് യുഡിഎഫിന് കരുത്തേകാൻ കഴിഞ്ഞതായി പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

2 വർഷത്തിനിടെ 2 തിരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നത് ഇടുക്കി ജില്ലയിൽ കേരള കോൺഗ്രസി(എം)നെ പ്രതിസന്ധിയിലാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കി മണ്ഡലത്തിൽ ഉൾപ്പെടെ വലിയ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. കേരള കോൺഗ്രസി(എം) ന്റെ വോട്ട് യുഡിഎഫിന് ലഭിച്ചെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം. കോട്ടയത്തെ അപേക്ഷിച്ച് ചോദിച്ച അധിക സീറ്റുകൾ ലഭിക്കാത്ത സാഹചര്യമായിരുന്നു ഇടുക്കിയിൽ കേരള കോൺഗ്രസി(എം)ന്. എന്നാൽ ജില്ലാ പഞ്ചായത്തിൽ നാലിടങ്ങളിൽ മത്സരിച്ചു. നാലിലും പരാജയപ്പെട്ടു. 

ശക്തികേന്ദ്രമായ കട്ടപ്പന നഗരസഭയിൽ 12 സീറ്റുകളിൽ മത്സരിച്ചെങ്കിലും ജയിക്കാനായത് 4 ഇടത്ത് മാത്രമാണ്. 6 മാസത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി ഗൗരവമായാണ് ഈ കണക്കുകൾ കാണുന്നത്. ജില്ലാ പഞ്ചായത്തിൽ 2 ഡിവിഷനുകളിൽ കേരള കോൺഗ്രസുകൾ ഏറ്റുമുട്ടിയപ്പോൾ ജോസഫ് പക്ഷത്തിനായിരുന്നു ജയം. കുടിയേറ്റ കർഷകർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ വിയോജിപ്പുണ്ടായിരുന്നു. സിപിഐ ജില്ലാ സമ്മേളനത്തിൽ ഉൾപ്പെടെ കേരള കോൺഗ്രസിന്റെ സ്ഥാനം നേതാക്കൾ ചോദ്യം ചെയ്തതും പാർട്ടിയിൽ ചർച്ചയായി. എന്നാൽ തങ്ങൾക്ക് ലഭിച്ച സീറ്റുകളിൽ മികച്ച പ്രകടനം നടത്തിയെന്നാണ് കേരള കോൺഗ്രസ് (എം) കരുതുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 5 ഡിവിഷനുകളിൽ നാലിലും വിജയിച്ചത് ജോസഫ് വിഭാഗം നേട്ടമായി കരുതുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഉൾപ്പെടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. തൊടുപുഴ നഗരസഭയിൽ 2 സീറ്റിൽ ഒതുങ്ങിയെങ്കിലും കേരള കോൺഗ്രസിന്റെ കൂടി ബലത്തിലാണ് യുഡിഎഫ് വലിയ വിജയം നേടിയതെന്നും വ്യക്തമാണ്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago