ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ സ്വതന്ത്രനായി വിജയിച്ച ആന്റണി മാർട്ടിനെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവിയിൽ എത്തുന്നത്.
കേരള കോൺഗ്രസ് നേതാവായിരുന്ന ആന്റണി മാർട്ടിൻ, കഴിഞ്ഞ ഭരണസമിതിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. എന്നാൽ ഇത്തവണ തന്റെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സ്വതന്ത്രനായി ജനവിധി തേടുകയായിരുന്നു. വോട്ടർമാർക്കിടയിലുള്ള വ്യക്തിപരമായ സ്വാധീനവും വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന് റെക്കോർഡ് ഭൂരിപക്ഷം സമ്മാനിച്ചു.
പഞ്ചായത്ത് ഭരണത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ആന്റണി മാർട്ടിന്റെ പിന്തുണ അനിവാര്യമായി വന്ന സാഹചര്യത്തിലാണ് നിർണായകമായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് നൽകാൻ തീരുമാനമായത്.
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…