കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് ലീഡേഴ്സ് ക്യാമ്പ് ‘ലക്ഷ്യം 2026’ സമാപിക്കുമ്പോൾ, കോട്ടയം ജില്ലയിലെ നിർണ്ണായക മണ്ഡലമായ പൂഞ്ഞാറിനെ ചൊല്ലി കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചകൾ കൊഴുക്കുന്നു. മണ്ഡലത്തിൽ വേരുകളുള്ള മൂന്ന് യുവ-സീനിയർ നേതാക്കളുടെ പേരുകളാണ് ഹൈക്കമാൻഡിന്റെയും കെ.പി.സി.സി.യുടെയും സജീവ പരിഗണനയിലുള്ളത്

0
cc32f7cb-5d8d-4e14-8f9b-951ed5f578e4

1. അഡ്വ. പി.എ. സലിം (കെ.പി.സി.സി. ജനറൽ സെക്രട്ടറി)

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ വളർന്ന അഡ്വ. പി.എ. സലിം, നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്. എരുമേലി സ്വദേശിയായ ഇദ്ദേഹം മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കെ.എസ്.യു. ജില്ലാ സെക്രട്ടറി മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വരെയുള്ള പദവികൾ വഹിച്ച ഇദ്ദേഹം, എരുമേലി, പാറത്തോട്, ഈരാറ്റുപേട്ട മേഖലകളിലെ വോട്ടുകൾ സമാഹരിക്കാൻ പ്രാപ്തനാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന വിഭാഗത്തോടൊപ്പമാണ് ഇദ്ദേഹം നിലകൊള്ളുന്നത്.

2. അഡ്വ. ടോമി കല്ലാനി (കെ.പി.സി.സി. ജനറൽ സെക്രട്ടറി)

കഴിഞ്ഞ തവണ പൂഞ്ഞാറിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ടോമി കല്ലാനി, മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം പാർട്ടിക്കുള്ളിലെ തന്നെ അപ്രതീക്ഷിത നീക്കങ്ങൾ മൂലമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പൂഞ്ഞാറിൽ താൻ നടത്തിയ പ്രവർത്തനങ്ങളും മണ്ഡലവുമായുള്ള ദീർഘകാല ബന്ധവും പരിഗണിച്ച് ഇത്തവണയും തനിക്ക് തന്നെ അവസരം നൽകണമെന്ന് അദ്ദേഹം സംസ്ഥാന-ദേശീയ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

3. അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളി (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി)

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ റിപ്പോർട്ടുകളിൽ മുൻതൂക്കം ലഭിച്ച പേരാണ് അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളിയുടേത്. പാറതോടു സ്വദേശിയായ വസന്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ചാനൽ ചർച്ചകളിലെ കോൺഗ്രസിന്റെ ശക്തമായ മുഖവുമാണ്.

• പ്രത്യേകതകൾ: എം.കോം, എൽ.എൽ.ബി. ബിരുദധാരി. ഹൈക്കോടതി അഭിഭാഷകൻ.

• സാധ്യത: സ്ഥാനാർത്ഥി നിർണ്ണയത്തിൽ 50% യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് വസന്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

പൂഞ്ഞാർ മണ്ഡലത്തിലെ ബി-ക്ലാസ് പദവി നിലനിർത്താനും സീറ്റ് തിരിച്ചുപിടിക്കാനും അനുഭവസമ്പത്തും യുവത്വവും ഒരുപോലെ പരിഗണിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഈ മൂന്ന് പേരിൽ ആര് അന്തിമ പട്ടികയിൽ ഇടംപിടിക്കുമെന്നത് വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളെ ആശ്രയിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *