വാഗ്ദാനം പാലിച്ച് ജനപ്രതിനിധി; സത്യപ്രതിജ്ഞയ്ക്ക് മുൻപേ ആനിത്തോട്ടം നിവാസികൾക്ക് ശുദ്ധജലമെത്തിച്ചു
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം അധികാരമേൽക്കുന്നതിന് മുൻപേ നിറവേറ്റി ജനപ്രതിനിധി മാതൃകയായി. കണ്ണിമല ആനിത്തോട്ടം നിവാസിയായ ജോസിന്റെ പുരയിടത്തിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുഴൽക്കിണർ ശുചീകരിച്ച് ശുദ്ധജലം ലഭ്യമാക്കിയാണ് വാഗ്ദാനം പാലിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രദേശത്തെ കുടിവെള്ളക്ഷാമം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കിണർ പ്രവർത്തനസജ്ജമാക്കുമെന്ന് ഉറപ്പ് നൽകിയത്. രണ്ട് സുമനസ്സുകളുടെ സാമ്പത്തിക സഹായത്തോടെയാണ് കിണർ വൃത്തിയാക്കുന്നതിനും മോട്ടോർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി റെജി കുളങ്ങരയുടെ സാന്നിധ്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ജനപ്രതിനിധിയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപേ തന്നെ ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിന് പരിഹാരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് ഈ ഇടപെടൽ വലിയ ആശ്വാസമായി.