Categories: Erumeli

മാലിന്യ സംസ്കരണം ശാസ്ത്രീയമായിപഠിക്കാനായി എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പഠനയാത്ര വിവാദത്തിൽ ഭരണം തീരുവാൻ മാസങ്ങൾ ശേഷിക്ക് നടത്തിയ പഠന യാത്ര ടൂർ എന്ന ആക്ഷേപം ഉയരുന്നു….

എരുമേലി പഞ്ചായത്തിലെ 13 അംഗങ്ങൾ വൃത്തിയെ കുറിച്ച് പഠിക്കാൻ എരുമേലിയിൽ നിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയത് ഭരണം തീരാറായപ്പോൾ.. ഭരണകാലാവധി കഴിയുന്നതിനാൽ ഇനി ഒരു പദ്ധതിയും ചെയ്യാൻ പറ്റില്ലന്നിരിക്കെ ഈ യാത്രയെ പഠനയാത്രയെന്ന് പറയാൻ സാധിക്കുമോ

മുഖ്യധാര മാധ്യമങ്ങളിൽ ഈ പഠനയാത്ര സംബന്ധിച്ച് വാർത്ത വരാഞ്ഞത് വാർത്ത ചെയ്താൽ ഈ മെമ്പർമാരുടെ വിരോധം നേരിടേണ്ടി വരുമെന്ന് കരുതി

രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി എട്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ സന്ദർശിച്ച് മാലിന്യ സംസ്കരണ രീതി പഠിക്കാൻ എരുമേലി പഞ്ചായത്ത്‌ അംഗങ്ങൾ യാത്ര നടത്തി. പ്രസിഡന്റ് ഉൾപ്പടെ 13 പഞ്ചായത്ത്‌ അംഗങ്ങളും ഉദ്യോഗസ്ഥരും അടക്കം 20 അംഗ സംഘമാണ് കൊച്ചിയിൽ നിന്നും വിമാനമാർഗം ഇൻഡോറിലേക്ക് യാത്ര തിരിച്ചത്. ഒരാഴ്ച ചെലവിട്ട സന്ദർശനത്തിൽ പ്രധാനമായും മാലിന്യ സംസ്കരണ പ്രക്രിയകളും സംവിധാനങ്ങളും കണ്ട് പഠിക്കുകയെന്ന ലക്ഷ്യമാണെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു. പ്രസിഡന്റ് സുബി സണ്ണി, ഭരണപക്ഷത്തെ സിപിഎം അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ടി വി ഹർഷകുമാർ, ജെസ്‌ന നജീബ്, പി കെ തുളസി, സനില രാജൻ, സിപിഐ അംഗം അനിശ്രീ സാബു, പ്രതിപക്ഷത്തെ കോൺഗ്രസ്‌ അംഗങ്ങളായ ജിജിമോൾ സജി, പ്രകാശ് പള്ളിക്കൂടം, ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, അനിത സന്തോഷ്‌, സ്വതന്ത്ര അംഗം ബിനോയ്‌ ഇലവുങ്കൽ എന്നിവരാണ് പഠന സംഘത്തിലുള്ള പഞ്ചായത്ത്‌ അംഗങ്ങൾ.

സ്റ്റഡി ‘ ടൂർ ‘ ആണെന്ന്

ഭരണ കാലാവധി അവസാനിക്കാറായപ്പോൾ പഠന യാത്ര നടത്തിയത് പഠനത്തിനല്ല ഉല്ലാസ ടൂർ ആണെന്ന് വ്യക്തമാണ്. പഠിച്ചിട്ട് വരുമ്പോൾ പഠന പ്രകാരം പദ്ധതികൾ കൊണ്ടുവരാൻ കഴിയില്ലന്നിരിക്കെ പഠനയാത്ര പാഴ് ചെലവ് ആണെന്നാണ് വിമർശനം. അതേസമയം ഇത് നേരത്തെ അനുവദിച്ച യാത്ര ആണെന്നും ഇപ്പോൾ ആണ് സൗകര്യം ഒത്തുവന്നതെന്നും പറയുന്നു. മുമ്പും ഇതേപോലെ പഠനയാത്ര നടത്തിയിട്ട് പ്രയോജനം ഉണ്ടായോ എന്ന് ചോദ്യം ഉയരുന്നുണ്ട്.

മുമ്പും പഠനയാത്രകൾ.

ഇതേ ഭരണസമിതിയുടെ തുടക്കത്തിൽ മാലിന്യ സംസ്കരണം പഠിക്കാൻ ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയിരുന്നു. 2023 മാർച്ചിൽ 20 ന് ബജറ്റ് അവതരണവും 28 ന് അവിശ്വാസ പ്രമേയ അവതരണവും ഉള്ളപ്പോഴായിരുന്നു 17 ന് ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയത്. ഇതിന് മുമ്പ് 2017 ആഗസ്തിൽ മുൻ ഭരണസമിതി കുമളി, ചക്കുപളളം പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

പദ്ധതികളെല്ലാം പാഴായി.

എരുമേലിയിൽ ആവശ്യമായ പദ്ധതികൾ ഉണ്ടായിട്ടും ശബരിമല സീസണിൽ നേരിടുന്ന മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. പദ്ധതികൾ കൃത്യമായി നടപ്പിലാകുന്നില്ല എന്നതാണ് പ്രധാന കാരണം. ഇത് മൂലം ഒരു കോടിയോളം രൂപയാണ് കെട്ടിക്കിടന്ന മാലിന്യങ്ങൾ പലപ്പോഴായി നീക്കം ചെയ്യുന്നതിനായത്. ക്ലീൻ കേരള കമ്പനിക്ക് ലക്ഷങ്ങൾ കൊടുക്കാൻ കഴിയാതെ കട ബാധ്യത കൂടിയപ്പോൾ മറ്റൊരു ഏജൻസിയ്ക്ക് കരാർ നൽകിയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.

പ്ലാന്റ് വെച്ചപ്പോഴേ കത്തി നശിച്ചു.

പ്ലാസ്റ്റിക് ഒഴികെയുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പത്ത് മാസം മുമ്പ് കൊടിത്തോട്ടം റോഡരികിൽ സ്ഥാപിച്ച പ്ലാന്റ് ദിവസങ്ങൾക്കകം തീപിടിച്ചു കത്തിനശിച്ചു. ഇതേ സ്ഥലത്ത് വർഷങ്ങളോളം പ്രവർത്തിച്ച ഇൻസിനേറ്റർ തകർന്നു വീണതോടെ ആണ് പുതിയ പ്ലാന്റ് വെച്ചത്. കമുകിൻകുഴിയിൽ ഒന്നര ഏക്കർ സ്ഥലം വില നൽകി വാങ്ങിയാണ് മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയത്. എന്നാൽ ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന നിലയിലായി മാറുകയായിരുന്നു. ജൈവ മാലിന്യങ്ങൾ വളം ആക്കി മാറ്റുന്നതിന് ലക്ഷങ്ങൾ ചെലവിട്ടാണ് ഇവിടെ 12 വർഷം മുമ്പ് തുമ്പൂർമുഴി മോഡൽ യുണിറ്റ് നിർമിച്ചത്. ഇതുവരെ ഇത് പ്രവർത്തിപ്പിച്ചിട്ടില്ല. ഇവിടെ തന്നെ 12 ലക്ഷം ചെലവിട്ട് പ്ലാസ്റ്റിക് പൊടിക്കുന്നതിന് ഷ്റഡിംഗ് യുണിറ്റ് സ്ഥാപിച്ചത്. ഇതും ഇതുവരെയും പ്രവർത്തിപ്പിക്കാനായിട്ടില്ല. ഈ യൂണിറ്റിൽ മാലിന്യങ്ങൾ വെയ്ക്കാൻ ഇടം ഇല്ലാതെ ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി റോഡരികിലും മറ്റുമാണ് വെച്ചുകൊണ്ടിരിക്കുന്നത്. കമുകിൻകുഴിയിലെ യൂണിറ്റിൽ തന്നെ അറവുശാലയും പൊതു ശ്മശാനവും പ്രവർത്തനമില്ലാതെ നശിക്കുകയാണ്.

ഇനി എഫ്എസ്ടിപി.

പദ്ധതികളെല്ലാം നശിച്ചു കൊണ്ടിരിക്കുന്ന കമുകിൻകുഴിയിൽ ഇനി സ്വച്ച് ഭാരത് ഗ്രാമീൺ പദ്ധതിയിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ് (എഫ്എസ്ടിപി) സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് അനുമതിയായിട്ടുണ്ട്. ഒപ്പം വിശദമായ പദ്ധതി രേഖയും (ഡിപിആർ) തയ്യാറായിട്ടുണ്ട്. ഇവിടെ തന്നെ തെരുവുനായകളുടെ വന്ധ്യംകരണവും പരിചരണവും ഉൾപ്പെടുന്ന സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനും ജില്ലാ തലത്തിൽ നീക്കമുണ്ട്.

ഇൻഡോർ എന്നാൽ വൃത്തി.

ജനങ്ങളും അധികൃതരും ഒരുമിച്ചു മനസ്സുവച്ചാൽ നാട് സുന്ദരമാകുമെന്ന കൃത്യമായ സന്ദേശമാണു മധ്യപ്രദേശിലെ ഇൻഡോർ നഗരം പറയുന്നത്. കേന്ദ്ര സർക്കാരിൻ്റെ ശുചിത്വ സർവേയിൽ കഴിഞ്ഞ എട്ട് വർഷമായി ഇൻഡോർ ഒന്നാം സ്ഥാനത്തു തുടരുന്നതു വൃത്തി ആ നാട്ടിലെ ജനങ്ങളുടെ ശീലവും മനോഭാവവും മാറിയതുകൊണ്ടാണ്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലം സ്വച്ഛ് സർവേക്‌ഷൻ 2024 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂറത്തും നവീ മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിജയവാഡയാണ് നാലാം സ്ഥാനത്ത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയം ടൗണിൽ രാത്രിയിൽ ലഹരിയിൽ സ്റ്റിയറിംഗ് പിടിച്ച് ഓട്ടോ ഡ്രൈവർ; മുണ്ടക്കയത്ത് യാത്രക്കാർ ഭീതിയിൽ…യാത്രക്കാരെ അസഭ്യം പറച്ചിലും കൈയ്യേറ്റവും; മുണ്ടക്കയത്തെ ‘മദ്യപൻ’ ഡ്രൈവർമാർക്കെതിരെ പോലീസ് കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തം.

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…

8 hours ago

മുണ്ടക്കയത്ത് സമരം പൂർണ്ണം; സ്ഥാപനങ്ങൾ അടപ്പിച്ചു, ‘ഫോട്ടോ തെളിവുമായി’ ജീവനക്കാർ വീട്ടിലേക്ക്, “സമരക്കാർ വന്നേ… നമുക്ക് വീട്ടിൽ പോകാമേ”; മുണ്ടക്കയത്ത് ജീവനക്കാർ തന്നെ സമരക്കാരെ വിളിച്ചുവരുത്തി സ്ഥാപനം അടപ്പിച്ചു!

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…

12 hours ago

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട്; നാളെ മുതൽ വേനൽ മഴ ശക്തമാകും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…

3 days ago

മുണ്ടക്കയത്ത് സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്

മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…

3 days ago

മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളി ഭവനപദ്ധതി സമർപ്പണം നാളെ; 8 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്

മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…

3 days ago

കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത്‌ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല

കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…

3 days ago