കാഞ്ഞിരപ്പള്ളി മറക്കില്ല, കുട്ടിക്കാനം മുണ്ടക്കയം റോഡിൽ ബ്രേക്കുപോയ ബസിനെ ജീപ്പുകൊണ്ട് ഇടിപ്പിച്ചുനിർത്തിയ ധീരതയെ……

പുതിയ തലമുറയ്ക്ക് മുൻപിൽ, കഴിഞ്ഞ ദിവസം അന്തരിച്ച ടി.ജെ. കരിമ്പനാൽ(87) എന്ന അപ്പച്ചൻ ഒരു പ്ലാന്റർ മാത്രം. എന്നാൽ, കാഞ്ഞിരപ്പള്ളിക്കാർക്കുമുൻപിൽ ധീരതയുടെ പര്യായമായി എന്നുമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. ബ്രേക്ക് നഷ്ടപ്പെട്ട, നിറയെ യാത്രക്കാരുള്ള കെഎസ്ആർടിസി ബസ് തന്റെ മിലിട്ടറി ജീപ്പുകൊണ്ട് ഇടിപ്പിച്ചുനിർത്തി യാത്രക്കാരുടെ ജീവൻരക്ഷിച്ച അപ്പച്ചൻ തന്റേടത്തിന്റെ ആൾരൂപമായിരുന്നു എന്നും.

ജീപ്പിനോട് ഭ്രമമുള്ള അപ്പച്ചൻ മിലിട്ടറിയിൽനിന്ന് ലേലത്തിൽ വാങ്ങിയ ജീപ്പിലായിരുന്നു യാത്ര. 1986-ലാണ് സ്വന്തംജീവൻ പണയംവെച്ച് ഒരു ബസ് നിറച്ചുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. നവംബർ മാസത്തിലായിരുന്നു അപകടം.

പൊൻകുന്നം ഡിപ്പോയിലെ ബസ് കുമളിയിൽനിന്ന് എരുമേലിക്ക് ശബരിമല തീർഥാടകരുമായി പോയതാണ്. സീറ്റിലുള്ളവരെ കൂടാതെ നിരവധി തീർഥാടകർ ബസിനുള്ളിലുണ്ട്. അപ്പച്ചൻ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്ന് കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിലേക്ക് ജീപ്പിൽ വരുമ്പോഴാണ് സംഭവം. കെകെ റോഡിൽ മരുതുംമൂട് വളവിന് മുമ്പേ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഡ്രൈവറുടെ നിയന്ത്രണത്തിനപ്പുറത്തായി. ഗിയർ മാറ്റിയും കല്ലുകളിൽ കയറ്റിയിറക്കിയും വേഗം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ജീപ്പ് ബസിന് പിന്നിലായിരുന്നു. മുന്നിലുള്ള ബസിന്റെ പോക്ക് ശരിയല്ലെന്നുകണ്ട അപ്പച്ചന് കാര്യം മനസ്സിലായി. കുത്തിറക്കവും വളവുമുള്ള റോഡിൽ ബസ് താഴേക്ക് പതിക്കാൻ സാധ്യതയേറെ. ബസിനുള്ളിൽനിന്ന് യാത്രക്കാരുടെ ശരണംവിളിയും ആർത്തനാദവും കേൾക്കാം. തന്റെ ഡ്രൈവറെ പിൻസീറ്റിലിരുത്തി ജീപ്പോടിച്ചിരുന്ന അപ്പച്ചൻ തന്റെ ഡ്രൈവിങ് മികവ് തെളിയിച്ചുകൊണ്ട് ബസിനെ മറികടന്ന് മുൻപിലെത്തി. നീണ്ട ഹോണടിച്ച് ജീപ്പ് മാറ്റാൻ കെഎസ്ആർടിസി ഡ്രൈവർ സൂചന നൽകിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ബസിന് മുൻപിൽതന്നെ ഫോർവീൽ ഡ്രൈവ് മോഡിലാക്കി ജീപ്പ് വേഗംകുറച്ച് ബസിടിക്കാൻ പാകത്തിൽ സൗകര്യമൊരുക്കി.

തിരുവനന്തപുരം സിഇടി എൻജീനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് വിജയിച്ച അപ്പച്ചൻ കരാട്ടെ വിദഗ്ധനുമായിരുന്നു. കരാട്ടെയിൽ ലഭിച്ച ധൈര്യവും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ തുണച്ചു.കുറെക്കാലം ജർമനിയിൽ എൻജിനീയറായി ജോലിചെയ്ത അദ്ദേഹം പിന്നീട് നാട്ടിൽ മടങ്ങിയെത്തി കൃഷിയിൽ തുടരുകയായിരുന്നു. 

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയം ടൗണിൽ രാത്രിയിൽ ലഹരിയിൽ സ്റ്റിയറിംഗ് പിടിച്ച് ഓട്ടോ ഡ്രൈവർ; മുണ്ടക്കയത്ത് യാത്രക്കാർ ഭീതിയിൽ…യാത്രക്കാരെ അസഭ്യം പറച്ചിലും കൈയ്യേറ്റവും; മുണ്ടക്കയത്തെ ‘മദ്യപൻ’ ഡ്രൈവർമാർക്കെതിരെ പോലീസ് കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തം.

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…

8 hours ago

മുണ്ടക്കയത്ത് സമരം പൂർണ്ണം; സ്ഥാപനങ്ങൾ അടപ്പിച്ചു, ‘ഫോട്ടോ തെളിവുമായി’ ജീവനക്കാർ വീട്ടിലേക്ക്, “സമരക്കാർ വന്നേ… നമുക്ക് വീട്ടിൽ പോകാമേ”; മുണ്ടക്കയത്ത് ജീവനക്കാർ തന്നെ സമരക്കാരെ വിളിച്ചുവരുത്തി സ്ഥാപനം അടപ്പിച്ചു!

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…

12 hours ago

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട്; നാളെ മുതൽ വേനൽ മഴ ശക്തമാകും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…

3 days ago

മുണ്ടക്കയത്ത് സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്

മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…

3 days ago

മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളി ഭവനപദ്ധതി സമർപ്പണം നാളെ; 8 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്

മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…

3 days ago

കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത്‌ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല

കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…

3 days ago