എരുമേലി പഞ്ചായത്ത്‌ മെമ്പർമാരെ, മാധ്യമങ്ങൾ ഉന്നയിക്കുന്ന ജനകീയ വിഷയങ്ങൾ വാസ്തവം ഉള്ളത് ആണോയെന്ന് പരിശോധിക്കുകയും വാസ്തവം ഉണ്ടെന്ന് ബോധ്യമായാൽ കൃത്യമായി നടപടികൾ സ്വീകരിക്കുകയും വേണം. എരുമേലി പഞ്ചായത്തിന്റെ നല്ല നേട്ടങ്ങൾ നന്നായി വാർത്ത ചെയ്തിട്ടുള്ളത് പോലെ ജനങ്ങളുടെ പരാതികളും ഉന്നയിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണ്

എന്റെ വാർഡിലെ കാര്യം മാത്രം ഞാൻ നോക്കിയാൽ മതി എന്ന് മാത്രമല്ല, ഞാൻ തെരഞ്ഞെടുക്കപ്പെട്ടത് വാർഡിന് വേണ്ടി മാത്രമല്ലന്നും പഞ്ചായത്തിലെ പൊതു വിഷയങ്ങളിൽ മെമ്പർ അഥവാ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ഇടപെടേണ്ടതുണ്ടെന്നും ബഹുമാന്യരായ മെമ്പർമാരെ ഓർമിപ്പിച്ചുകൊണ്ട് എരുമേലി ആമക്കുന്ന് പാലത്തിൽ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നം നിങ്ങളുടെ ശ്രദ്ധയിലേക്ക് അറിയിക്കുകയാണ്.

ഇപ്പോഴത്തെ അവസ്ഥ…

നിലവിൽ ബലക്ഷയത്തിലായ ആമക്കുന്ന് പാലത്തെ കൂടുതൽ അപകടത്തിലാക്കിയാണ് ഇപ്പോൾ പാലത്തിന്റെ തൂണുകളിലും തോട്ടിലുമായി തടികളും മാലിന്യങ്ങളും അടിഞ്ഞിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തടികൾ ആണ് വെട്ടി ഒഴുക്കിവിട്ട നിലയിൽ അടിഞ്ഞുകൂടി പാലത്തിന് അപകടം വർധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക് ഉൾപ്പടെ വൻ തോതിൽ മാലിന്യങ്ങളുമുണ്ട്. അപകട ഭീഷണിയായി മാറിയ തടികൾ നീക്കുന്നതിന് പഞ്ചായത്ത്‌ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും തടികളും മലിന്യങ്ങളും തോട്ടിൽ ഒഴുക്കി വിടുന്നവർക്കെതിരെ പഞ്ചായത്ത്‌ രാജ് നിയമ ചട്ടങ്ങൾ പ്രകാരം അന്വേഷണം നടത്തി കുറ്റക്കാർ ആരെന്ന് കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത്‌ സെക്രട്ടറി ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും മുഴുവൻ മെമ്പർമാരോടും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഫ്ലാഷ് ബാക്ക്….

2018 ലെ പ്രളയത്തോടെയാണ് ആമക്കുന്ന് പാലം ബലക്ഷയത്തിലായത്. പിന്നെ തുടർച്ചയായി പ്രളയം മൂലം പാലത്തിന്റെ ശേഷി തകർന്നു. പാലത്തിന്റെ പ്രവേശന ഭാഗം വിള്ളൽ മൂലം ഗർത്തങ്ങൾ ആയി നാട്ടുകാർ അപകട സൂചന മുന്നറിയിപ്പ് ബോർഡ് വെച്ചു. ഇതോടെ ആണ് അധികൃതർ ശ്രദ്ധിക്കുന്നത്. നേരത്തെ പാലം ബലക്ഷയത്തിലായപ്പോൾ അറ്റകുറ്റപ്പണി കൊണ്ട് പരിഹരിക്കാമായിരുന്നു. പുതിയ പാലം നിർമിക്കുകയാണ് പോംവഴി എന്ന് ഒടുവിൽ പഞ്ചായത്ത്‌ അസി. എഞ്ചിനീയർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് പൊതു മരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. എരുമേലി സ്വദേശിയും പൊതു പ്രവർത്തകനുമായ അജു മലയിൽ ഇടപെട്ട് എംഎൽഎ ഫണ്ടിൽ നിന്ന് 80 ലക്ഷം അനുവദിച്ചതോടെ പുതിയ പാലം നിർമിക്കാൻ പദ്ധതി ആയെങ്കിലും നിർമാണത്തിലേക്ക് നടപടികൾ ആയിട്ടില്ല.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago