കാഞ്ഞിരപ്പള്ളി: വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലുണ്ടായ അപകടത്തിൽ, മരിച്ച യുവാവിന്റെ കുടുംബത്തിന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കാറുടമയും ഡ്രൈവറും ചേർന്നാണ് ഈ തുക നൽകേണ്ടത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ തുക നൽകാനുള്ള ബാധ്യത കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്.
സംഭവത്തിന്റെ ചുരുക്കം
2023 മാർച്ച് 27-ന് വൈകിട്ട് 4:25-ഓടെ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിന് മുൻപിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സ്വദേശി ഓടിച്ചിരുന്ന ഇന്നോവ കാർ ബൈക്കിലിടിച്ചാണ് നട്ടാശേരി സ്വദേശിയായ 19-കാരൻ മരിച്ചത്.
വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി അപകടം നടന്നതിന്റെ തലേദിവസം അർധരാത്രിയോടെ അവസാനിച്ചിരുന്നു. പുതിയ ഇൻഷുറൻസ് എടുക്കുന്നതിലെ വീഴ്ചയാണ് ഉടമയ്ക്കും ഡ്രൈവർക്കും തിരിച്ചടിയായത്.
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…