Categories: kottayam

ആരോഗ്യ വകപ്പ് മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണംഅഖില കേരള പ്ലാറ്റേഷൻ. ലേബർ യൂണിയൻ ജനറൽ സെക്രട്ടറി സിജു കൈതമറ്റം

കോട്ടയം :മെഡിക്കൽ കോളജിലെ പതിനാലാം വാർഡിനോടു ചേർന്നുള്ള ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യ വകുപ്പു മന്ത്രി രാജിവയ്ക്കണമെന്ന് അഖില കേരള പ്ലാറ്റേഷൻ ലേബർ യൂണിയൻ ആവശ്യപ്പെട്ടു

വസ്തുനിഷ്ഠമായി സ്ഥിതിഗതികൾ പരിശോധിക്കുകയും വിലയിരുത്തകയും ചെയ്യാതെ സ്വയം ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നടത്തിയ തെറ്റായ പ്രസ്താവനയാണ് രക്ഷാപ്രവർത്തനത്തിന് കാലതാമസം വരുത്തിയത്. തിരക്കേറിയ ആശുപത്രിയിൽ നടന്ന ഇത്തരം ഒരു അപകടസ്ഥലത്ത് എത്തിയ മന്ത്രി തകർന്ന കെട്ടിടത്തിനടിയിൽ ആരെങ്കിലും പെട്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിക്കുവാൻ ഉത്തരവിടുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അതു ചെയ്യുന്നതിനു പകരം ആ കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നതാണെന്ന പച്ച നുണ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, പുതിയ കെട്ടിടം പണി പൂർത്തിയായി എന്നു പറഞ്ഞ് മുഖം രക്ഷിക്കാനും സ്വയം ന്യായീകരിക്കാനുമാണ് വ്യഗ്രത കാട്ടിയത്.

പതിനാലാം വാർഡ് ഓർത്തോ, സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചു പോരുന്ന വാർഡാണ്. ഊഴം കാത്ത് നിരവധി രോഗികൾ നിലവിൽ ഇവിടെ അഡ്മിറ്റാണ്. ഈ ഭാഗത്ത് പ്രവേശന വിലക്കുണ്ടായിരുന്നു എന്നു പറയുന്നത് വസ്തുതാവിരുദ്ധമാണ്. തങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ശുചി മുറികളാണിവ എന്ന് രോഗികളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. മരി ച്ച സ്ത്രീയുടെ മകളും ഭർത്താവും ഇടിഞ്ഞു വീണ കെട്ടിട ഭാഗത്ത് ആള് കുടുങ്ങിയിട്ടുണ്ട് എന്ന് അപകടം നടന്നപ്പോൾ മുതൽ പറയുന്നുണ്ട്.
അത് മുഖവിലയ്ക്കെടുത്തില്ല.
ആരോഗ്യ വകുപ്പ് മന്ത്രിയും മന്ത്രി വി.എൻ.വാസവനും നടത്തിയ പ്രസ്താവനകൾ സംഭവം ലഘൂകരിക്കാൻ നടത്തിയ ശ്രമത്തിൻ്റെ ഭാഗമാണ്.
കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ രോഗികൾ ഉൾപ്പെടെ നിരന്തരം ചൂണ്ടിക്കാണിക്കുന്നതാണ്.
പുതിയ കെട്ടിടം എട്ടു മാസത്തിലേറെയായി പണി തീർന്നു കിടന്നിട്ടും തുറന്നുകൊടുക്കാത്തതും ദുരൂഹമാണ്.
അത്യന്തം ദൗർഭാഗ്യകരമായ സംഭവം ഒഴിവാക്കാനാകുമായിരുന്നു. അധികാരികളുടെ നിരുത്തരവാദപരമായ ഇടപെടലാണ് ഈ ദാരുണ മരണത്തിന് ഇടയാക്കിയത്‌.
ബിന്ദുവിൻ്റെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും മെഡിക്കൽ കോളജിൽ എ
ത്തുന്ന രോഗികൾക്ക് സമ്പൂർണ്ണമായും സൗജന്യ ചികിത്സ സമയബന്ധിതമായി ഉറപ്പു വരുത്തണമെന്നും
പ്രസ്താവന ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയിൽ തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ മുഖ്യകാരണം സർക്കാരിൻ്റെ നയങ്ങൾ തന്നെയാണെങ്കിലും മന്ത്രിയുടെ പിടിപ്പുകേടും പക്വതയില്ലായ്മയും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയാണെന്നും തൽസ്ഥാനത്ത് തുടരാൻ ആരോഗ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ലെന്നും
അഖില കേരള പ്ലാറ്റേഷൻ. ലേബർ യൂണിയൻ ജനറൽ സെക്രട്ടറി സിജു കൈതമറ്റം അഭിപ്രായപ്പെട്ടു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

1 hour ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

2 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

3 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

15 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

17 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

19 hours ago