പെരുവന്താനത്ത് കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലായി മാറി. പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭർത്താവും യൂത്ത് കോൺഗ്രസ് നേതാവും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും ആറോളം പേർക്ക് പരിക്കേറ്റതായി വിവരം. പരിക്കേറ്റവർ പെരുവന്താനം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘർഷത്തിന് കാരണമായത് പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചുള്ള വിവാദമാണ്. പ്രസിഡന്റിന് ഡിഗ്രി യോഗ്യതയില്ലെന്നും, തിരഞ്ഞെടുപ്പ് സമയത്ത് കെ.എസ്.യു. കൗൺസിലറായി വ്യാജമായി പരിചയപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ആരോപണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കോൺഗ്രസ് നേതാവ് ഷാജി പുല്ലാടാണ് ഈ ആരോപണം സോഷ്യൽ മീഡിയയിൽ ഉന്നയിച്ചത്.
വിവാദം ശക്തമായതോടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിഷയം ചർച്ചയായി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവും കൂട്ടാളിയും ചേർന്ന് എതിര്‍വിഭാഗത്തെ മര്‍ദ്ദിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള കടുത്ത വാഗ്വാദം അവസാനം ഏറ്റുമുട്ടലിലേക്ക് വഴിമാറുക ആയിരുന്നു വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സംഘർഷം ബാധിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
പെരുവന്താനത്ത് കോൺഗ്രസ് വിഭാഗീയത വീണ്ടും തുറന്നുകാട്ടുന്ന തരത്തിലുള്ള സംഭവമാണ് അരങ്ങേറിയത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…