Categories: Uncategorized

ഗുരുതരമായ കസ്റ്റഡി മർദന ആരോപണങ്ങളും കോടതി ശിക്ഷാ നടപടികളും നേരിട്ട ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ.മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാൻ ശുപാർശ.

ആലപ്പുഴ : ഗുരുതരമായ കസ്റ്റഡി മർദന ആരോപണങ്ങളും കോടതി ശിക്ഷാ നടപടികളും നേരിട്ട ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ.മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാൻ ശുപാർശ. ഡിവൈഎസ്പിമാരെ എസ്പിമാരായി ഉയർത്തുന്നതിനുള്ള സെലക്‌ട് കമ്മിറ്റി പട്ടികയിലാണ് മധു ബാബുവിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ അച്ചടക്ക നടപടികളൊന്നുമില്ലെന്ന സെലക്‌ട് കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.

വിവാദങ്ങളുടെ തോഴൻ കസ്റ്റഡി മർദനവും ശിക്ഷയും
കേരള പൊലിസിലെ സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ മധു ബാബുവിനെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.

നഗ്നനാക്കി ചൊറിയണം തേച്ചു
2006-ല്‍ ചേർത്തല എസ്‌ഐ ആയിരിക്കെ പള്ളിപ്പുറം സ്വദേശി സിദ്ധാർത്ഥനെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസില്‍ കഴിഞ്ഞ വർഷം കോടതി ഇദ്ദേഹത്തെ ഒരു മാസം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. പരാതിക്കാരനെ ജീപ്പിനുള്ളിലിട്ട് മർദിച്ചെന്നും നഗ്നനാക്കി ശരീരത്തില്‍ ചൊറിയണം തേച്ചെന്നുമായിരുന്നു പരാതി. മർദനത്തില്‍ പരാതിക്കാരന്റെ കർണപടം തകർന്നിരുന്നു
ഒരു സൈനികനെ മർദിച്ച കേസില്‍ ഏഴ് മാസം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി ഈ ശിക്ഷ മരവിപ്പിച്ചു.

പത്തനംതിട്ടയില്‍ ജോലി ചെയ്യവേ എസ്‌എഫ്‌ഐ നേതാവിനെ മർദിച്ചതായും പരാതിയുണ്ടായിരുന്നു
കസ്റ്റഡി മർദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ ഔദ്യോഗികമായി അച്ചടക്ക നടപടികള്‍ നേരിടുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് ഇദ്ദേഹത്തെ എസ്പി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആലപ്പുഴയില്‍ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പി ആയിരിക്കെ ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ നിലവില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയി ആലപ്പുഴയില്‍ തന്നെ തുടരുകയാണ്.
സർക്കാർ വൃത്തങ്ങള്‍ പുറത്തുവിട്ട സ്ഥാനക്കയറ്റ പട്ടികയില്‍ മധു ബാബു ഉള്‍പ്പെട്ടത് പൊലിസ് സേനയ്ക്കുള്ളിലും പൊതുസമൂഹത്തിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം പ്രതിപക്ഷ സംഘടനകള്‍ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയം ടൗണിൽ രാത്രിയിൽ ലഹരിയിൽ സ്റ്റിയറിംഗ് പിടിച്ച് ഓട്ടോ ഡ്രൈവർ; മുണ്ടക്കയത്ത് യാത്രക്കാർ ഭീതിയിൽ…യാത്രക്കാരെ അസഭ്യം പറച്ചിലും കൈയ്യേറ്റവും; മുണ്ടക്കയത്തെ ‘മദ്യപൻ’ ഡ്രൈവർമാർക്കെതിരെ പോലീസ് കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തം.

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…

5 hours ago

മുണ്ടക്കയത്ത് സമരം പൂർണ്ണം; സ്ഥാപനങ്ങൾ അടപ്പിച്ചു, ‘ഫോട്ടോ തെളിവുമായി’ ജീവനക്കാർ വീട്ടിലേക്ക്, “സമരക്കാർ വന്നേ… നമുക്ക് വീട്ടിൽ പോകാമേ”; മുണ്ടക്കയത്ത് ജീവനക്കാർ തന്നെ സമരക്കാരെ വിളിച്ചുവരുത്തി സ്ഥാപനം അടപ്പിച്ചു!

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…

9 hours ago

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട്; നാളെ മുതൽ വേനൽ മഴ ശക്തമാകും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…

3 days ago

മുണ്ടക്കയത്ത് സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്

മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…

3 days ago

മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളി ഭവനപദ്ധതി സമർപ്പണം നാളെ; 8 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്

മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…

3 days ago

കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത്‌ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല

കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…

3 days ago