Categories: Erumeli

മാലിന്യ സംസ്കരണം ശാസ്ത്രീയമായിപഠിക്കാനായി എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പഠനയാത്ര വിവാദത്തിൽ ഭരണം തീരുവാൻ മാസങ്ങൾ ശേഷിക്ക് നടത്തിയ പഠന യാത്ര ടൂർ എന്ന ആക്ഷേപം ഉയരുന്നു….

എരുമേലി പഞ്ചായത്തിലെ 13 അംഗങ്ങൾ വൃത്തിയെ കുറിച്ച് പഠിക്കാൻ എരുമേലിയിൽ നിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയത് ഭരണം തീരാറായപ്പോൾ.. ഭരണകാലാവധി കഴിയുന്നതിനാൽ ഇനി ഒരു പദ്ധതിയും ചെയ്യാൻ പറ്റില്ലന്നിരിക്കെ ഈ യാത്രയെ പഠനയാത്രയെന്ന് പറയാൻ സാധിക്കുമോ

മുഖ്യധാര മാധ്യമങ്ങളിൽ ഈ പഠനയാത്ര സംബന്ധിച്ച് വാർത്ത വരാഞ്ഞത് വാർത്ത ചെയ്താൽ ഈ മെമ്പർമാരുടെ വിരോധം നേരിടേണ്ടി വരുമെന്ന് കരുതി

രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി എട്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ സന്ദർശിച്ച് മാലിന്യ സംസ്കരണ രീതി പഠിക്കാൻ എരുമേലി പഞ്ചായത്ത്‌ അംഗങ്ങൾ യാത്ര നടത്തി. പ്രസിഡന്റ് ഉൾപ്പടെ 13 പഞ്ചായത്ത്‌ അംഗങ്ങളും ഉദ്യോഗസ്ഥരും അടക്കം 20 അംഗ സംഘമാണ് കൊച്ചിയിൽ നിന്നും വിമാനമാർഗം ഇൻഡോറിലേക്ക് യാത്ര തിരിച്ചത്. ഒരാഴ്ച ചെലവിട്ട സന്ദർശനത്തിൽ പ്രധാനമായും മാലിന്യ സംസ്കരണ പ്രക്രിയകളും സംവിധാനങ്ങളും കണ്ട് പഠിക്കുകയെന്ന ലക്ഷ്യമാണെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു. പ്രസിഡന്റ് സുബി സണ്ണി, ഭരണപക്ഷത്തെ സിപിഎം അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ടി വി ഹർഷകുമാർ, ജെസ്‌ന നജീബ്, പി കെ തുളസി, സനില രാജൻ, സിപിഐ അംഗം അനിശ്രീ സാബു, പ്രതിപക്ഷത്തെ കോൺഗ്രസ്‌ അംഗങ്ങളായ ജിജിമോൾ സജി, പ്രകാശ് പള്ളിക്കൂടം, ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, അനിത സന്തോഷ്‌, സ്വതന്ത്ര അംഗം ബിനോയ്‌ ഇലവുങ്കൽ എന്നിവരാണ് പഠന സംഘത്തിലുള്ള പഞ്ചായത്ത്‌ അംഗങ്ങൾ.

സ്റ്റഡി ‘ ടൂർ ‘ ആണെന്ന്

ഭരണ കാലാവധി അവസാനിക്കാറായപ്പോൾ പഠന യാത്ര നടത്തിയത് പഠനത്തിനല്ല ഉല്ലാസ ടൂർ ആണെന്ന് വ്യക്തമാണ്. പഠിച്ചിട്ട് വരുമ്പോൾ പഠന പ്രകാരം പദ്ധതികൾ കൊണ്ടുവരാൻ കഴിയില്ലന്നിരിക്കെ പഠനയാത്ര പാഴ് ചെലവ് ആണെന്നാണ് വിമർശനം. അതേസമയം ഇത് നേരത്തെ അനുവദിച്ച യാത്ര ആണെന്നും ഇപ്പോൾ ആണ് സൗകര്യം ഒത്തുവന്നതെന്നും പറയുന്നു. മുമ്പും ഇതേപോലെ പഠനയാത്ര നടത്തിയിട്ട് പ്രയോജനം ഉണ്ടായോ എന്ന് ചോദ്യം ഉയരുന്നുണ്ട്.

മുമ്പും പഠനയാത്രകൾ.

ഇതേ ഭരണസമിതിയുടെ തുടക്കത്തിൽ മാലിന്യ സംസ്കരണം പഠിക്കാൻ ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയിരുന്നു. 2023 മാർച്ചിൽ 20 ന് ബജറ്റ് അവതരണവും 28 ന് അവിശ്വാസ പ്രമേയ അവതരണവും ഉള്ളപ്പോഴായിരുന്നു 17 ന് ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയത്. ഇതിന് മുമ്പ് 2017 ആഗസ്തിൽ മുൻ ഭരണസമിതി കുമളി, ചക്കുപളളം പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

പദ്ധതികളെല്ലാം പാഴായി.

എരുമേലിയിൽ ആവശ്യമായ പദ്ധതികൾ ഉണ്ടായിട്ടും ശബരിമല സീസണിൽ നേരിടുന്ന മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. പദ്ധതികൾ കൃത്യമായി നടപ്പിലാകുന്നില്ല എന്നതാണ് പ്രധാന കാരണം. ഇത് മൂലം ഒരു കോടിയോളം രൂപയാണ് കെട്ടിക്കിടന്ന മാലിന്യങ്ങൾ പലപ്പോഴായി നീക്കം ചെയ്യുന്നതിനായത്. ക്ലീൻ കേരള കമ്പനിക്ക് ലക്ഷങ്ങൾ കൊടുക്കാൻ കഴിയാതെ കട ബാധ്യത കൂടിയപ്പോൾ മറ്റൊരു ഏജൻസിയ്ക്ക് കരാർ നൽകിയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.

പ്ലാന്റ് വെച്ചപ്പോഴേ കത്തി നശിച്ചു.

പ്ലാസ്റ്റിക് ഒഴികെയുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പത്ത് മാസം മുമ്പ് കൊടിത്തോട്ടം റോഡരികിൽ സ്ഥാപിച്ച പ്ലാന്റ് ദിവസങ്ങൾക്കകം തീപിടിച്ചു കത്തിനശിച്ചു. ഇതേ സ്ഥലത്ത് വർഷങ്ങളോളം പ്രവർത്തിച്ച ഇൻസിനേറ്റർ തകർന്നു വീണതോടെ ആണ് പുതിയ പ്ലാന്റ് വെച്ചത്. കമുകിൻകുഴിയിൽ ഒന്നര ഏക്കർ സ്ഥലം വില നൽകി വാങ്ങിയാണ് മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയത്. എന്നാൽ ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന നിലയിലായി മാറുകയായിരുന്നു. ജൈവ മാലിന്യങ്ങൾ വളം ആക്കി മാറ്റുന്നതിന് ലക്ഷങ്ങൾ ചെലവിട്ടാണ് ഇവിടെ 12 വർഷം മുമ്പ് തുമ്പൂർമുഴി മോഡൽ യുണിറ്റ് നിർമിച്ചത്. ഇതുവരെ ഇത് പ്രവർത്തിപ്പിച്ചിട്ടില്ല. ഇവിടെ തന്നെ 12 ലക്ഷം ചെലവിട്ട് പ്ലാസ്റ്റിക് പൊടിക്കുന്നതിന് ഷ്റഡിംഗ് യുണിറ്റ് സ്ഥാപിച്ചത്. ഇതും ഇതുവരെയും പ്രവർത്തിപ്പിക്കാനായിട്ടില്ല. ഈ യൂണിറ്റിൽ മാലിന്യങ്ങൾ വെയ്ക്കാൻ ഇടം ഇല്ലാതെ ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി റോഡരികിലും മറ്റുമാണ് വെച്ചുകൊണ്ടിരിക്കുന്നത്. കമുകിൻകുഴിയിലെ യൂണിറ്റിൽ തന്നെ അറവുശാലയും പൊതു ശ്മശാനവും പ്രവർത്തനമില്ലാതെ നശിക്കുകയാണ്.

ഇനി എഫ്എസ്ടിപി.

പദ്ധതികളെല്ലാം നശിച്ചു കൊണ്ടിരിക്കുന്ന കമുകിൻകുഴിയിൽ ഇനി സ്വച്ച് ഭാരത് ഗ്രാമീൺ പദ്ധതിയിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ് (എഫ്എസ്ടിപി) സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് അനുമതിയായിട്ടുണ്ട്. ഒപ്പം വിശദമായ പദ്ധതി രേഖയും (ഡിപിആർ) തയ്യാറായിട്ടുണ്ട്. ഇവിടെ തന്നെ തെരുവുനായകളുടെ വന്ധ്യംകരണവും പരിചരണവും ഉൾപ്പെടുന്ന സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനും ജില്ലാ തലത്തിൽ നീക്കമുണ്ട്.

ഇൻഡോർ എന്നാൽ വൃത്തി.

ജനങ്ങളും അധികൃതരും ഒരുമിച്ചു മനസ്സുവച്ചാൽ നാട് സുന്ദരമാകുമെന്ന കൃത്യമായ സന്ദേശമാണു മധ്യപ്രദേശിലെ ഇൻഡോർ നഗരം പറയുന്നത്. കേന്ദ്ര സർക്കാരിൻ്റെ ശുചിത്വ സർവേയിൽ കഴിഞ്ഞ എട്ട് വർഷമായി ഇൻഡോർ ഒന്നാം സ്ഥാനത്തു തുടരുന്നതു വൃത്തി ആ നാട്ടിലെ ജനങ്ങളുടെ ശീലവും മനോഭാവവും മാറിയതുകൊണ്ടാണ്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലം സ്വച്ഛ് സർവേക്‌ഷൻ 2024 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂറത്തും നവീ മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിജയവാഡയാണ് നാലാം സ്ഥാനത്ത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

10 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

12 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

13 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

16 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

17 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

17 hours ago