പൊലീസിന്‍റെ ആളുമാറിയുള്ള മർദനത്തിൽ തോളെല്ല് തകർന്ന സിത്താരമോൾ ഇപ്പോഴും വേദനയിലാണ്. പത്തനംതിട്ട പൊലീസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം വഴിമുട്ടി. കോട്ടയം മുണ്ടക്കയം പാറത്തോട് സ്വദേശിനിയായ സിത്താരമോൾ ഉൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്.
വലതുതോളിനേറ്റ വേദന, ലാത്തികൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞ എല്ല്. മുണ്ടക്കയം പാറത്തോട് സ്വദേശിനിയായ സിത്താരമോൾ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് മർദിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ. അടൂരിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് പ്രകോപനമില്ലാതെ പൊലീസുകാർ മർദിച്ചത്. സിത്താരയും ഭർത്താവും നിലത്തുവീണിട്ടും അടിച്ചു.
ബാറിൽ ബഹളമുണ്ടാക്കിയ സംഘമെന്നു തെറ്റിദ്ധരിച്ചാണു രാത്രി മർദിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഡിവൈഎസ്പി തലത്തിലുള്ള തുടരന്വേഷണം എങ്ങും എത്തിയില്ല. ആരോപണവിധേയരായ എസ്ഐ ജെ.യു.ജിനു, സിപിഒമാരായ ജോബിൻ, അഷ്ഫാക് റഷീദ് എന്നിവർ സസ്പെൻഷനിലാണ്.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…