കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപാരികൾ കടകൾ അടച്ചിടും. ഇതോടെ ഇറച്ചിക്ഷാമം രൂക്ഷമാകും. ഇപ്പോൾത്തന്നെ പല റസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഇറച്ചിയില്ല. ഇറച്ചി വ്യാപാര ക്ഷേമ സമിതിയാണ് കഴിഞ്ഞ ദിവസം മുതൽ കടകളടച്ചിട്ടത്. 15 വരെ കടകൾ അടച്ചിടാനാണ് സംഘടനയുടെ തീരുമാനം. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ 12 മുതൽ 19 വരെ കടകളടയ്ക്കും. ആന്ധ്രയിൽനിന്നും തെലങ്കാനയിൽ നിന്നും അറവുമാടുകളെ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു.
സംസ്ഥാനാന്തര അതിർത്തികൾ പിന്നിടുമ്പോൾ ഗുണ്ടാസംഘങ്ങൾക്ക് 5,000 മുതൽ 50,000 രൂപ നൽകണം. കൊടുക്കാതെ വന്നാൽ പോത്തുകളെ ഇവർ തട്ടിയെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്ര, തെലങ്കാന അതിർത്തികളിൽ ഇത്തരം സംഭവങ്ങൾ നടന്നു. വലിയ ട്രെയിലറുകളിൽ അറവുമാടുകളെ എത്തിക്കുമ്പോൾ മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ചെലവാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
15 -16 മാടുകളെ കൊണ്ടുവന്നാൽ ചെലവേറും. മുപ്പതും നാല്പതും മാടുകളെ കൊണ്ടുവരേണ്ടിവരും. ഇതിനെയും ഗുണ്ടാ സംഘങ്ങൾ ചോദ്യംചെയ്തു പണം പിടുങ്ങും. കൂടുതൽ ഗുണ്ടാസംഘങ്ങൾ രംഗത്ത് എത്തിയതോടെ പല വഴികളിലൂടെ എത്തിക്കാനുള്ള സാധ്യത ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. മാടുകളെ കൊണ്ടുവരാൻ സാധിക്കാതായതോടെ അവിടുള്ള മാടുകർഷകരും പ്രതിസന്ധിയിലാണ്. അടിയന്തരമായി സർക്കാരുകൾ ഇടപെടണമെന്നാണ് ആവശ്യം. ഇതര സംസ്ഥാന ജോലിക്കാരുടെ കുറവും രണ്ടാഴ്ച മുൻപ് വരെ പ്രശ്നമായിരുന്നു.
എന്നാൽ അവർ വന്നുതുടങ്ങിയതോടെ മതിയായ ജോലി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ചെലവു നൽകി മാടുകളെ വാങ്ങി കച്ചവടം നടത്താനാകില്ലെന്നും കടകൾ അടയ്ക്കാതെ മറ്റു മാർഗമില്ലെന്നും ഇറച്ചി വ്യാപാര ക്ഷേമസമിതിയും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷനും വ്യക്തമാക്കുന്നു.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കാണ് മേഖലയിൽ ആരാധകർ ഏറെയുള്ളത്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന വീണ്ടും കിരീടം ചൂടുമെന്ന് ആരാധകർ…
ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ…
കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന്…
കോടികൾ തട്ടിമുങ്ങി; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ…
മുണ്ടക്കയം: വെറും നാല് വർഷം കൊണ്ട് കൂലിപ്പണിക്കാരിയിൽ നിന്ന് കോടികളുടെ ആസ്തിയുള്ള പലിശക്കാരിയിലേക്കും ടൂറിസ്റ്റ് ബസ് ഉടമയിലേക്കുമുള്ള ഒരു ഇളംകാട്…
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ഓർക്കിഡ് വിസ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിച്ചത് പാലകുന്നേൽ പ്രൈവറ്റ്…