പാലായിൽ അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ഓട്ടോയുടെ പിന്നിലിടിച്ച് വീട്ടമ്മ മരിച്ച സംഭവം ഇടിച്ച വാഹനം പോലീസ് കസ്റ്റടിയിൽ
.
പാലാ: പാലായിൽ അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ഓട്ടോയുടെ പിന്നിലിടിച്ച് വീട്ടമ്മ മരിച്ച സംഭവം ഇടിച്ച വാഹനം പോലീസ് കസ്റ്റടിയിൽ, പാലാ സ്വദേശി ആനിതോട്ടത്തിൽ ജോർജ് എന്നയാളുടെ വാഹനമാണ് പോലിസ് കസ്റ്റഡിയിൽ ഉള്ളത്, സംഭവ സമയത്ത് ഇയാൾ മദ്യ ലഹരിയിലാണെന്നും ആക്ഷേപമുണ്ട്,ഡമ്മി പ്രതിയെ ഹാജരാക്കി ഇയാൾ കേസിൽ നിന്നും ഊരി പോരുവാൻ ശ്രമിച്ചതായും പറയപ്പെടുന്നു, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റ സംസ്ഥാന ജനറൽ സെക്രട്ടറിയും, മോൻസ് ജോസഫ് എം.എൽ.എയുടെ വിശ്വസ്തനും, പാലായിലെ പ്രമുഖ കൊള്ള പലിശക്കാരനുമായ ഇയാളെ കേസിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ശ്രമം നടക്കുന്നതായും, മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പടെ വാഹനാപകടത്തിൽ പ്രതിയായ ഇയാളുടെ വിവരങ്ങൾ പുറത്തുവിടാതെ ഒളിച്ചു കളി നടത്തിയതായും ആരോപണം ഉയരുന്നുണ്ട് 2025 നവംബർ അഞ്ചിന് രാത്രി 10.30ന് കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ(66)യാത്രാമധ്യേ, പാലാ സിവിൽ സ്റ്റേഷനിന് സമീപം ഉലഹന്നാൻ ജോസ് സാധനങ്ങൾ വാങ്ങാനായി ഓട്ടോറിക്ഷ നിർത്തിയിട്ട സമയത്ത്, അമിത വേഗത്തിൽ എത്തിയ
ഇനോവ കാർ റോസമ്മ സഞ്ചരിച്ച ഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയും, കാർ നിർത്താതെ പോവുകയുംമായിരുന്നു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻതന്നെ പാലായിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. നവംബർ 11ന് മസ്തിഷ്കമരണം സംഭവിക്കുകയും,റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാല മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങൾ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്, റോസമ്മയുടെ മൃതദേഹം ഇന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാലാ ളാലം പഴയ സെന്റ് മേരീസ് പള്ളിയിൽ നടന്നു,