കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കുറിച്ചിയിൽ പഞ്ചായത്ത്‌ മെമ്പറുംബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിനും RSS ജില്ലാ കാര്യകർത്താവായ ജി.ശ്രീകുമാറിന്റെയും നേരെ സിപിഎമ്മിന്റെനേതൃത്വത്തിൽ നടന്ന വധശ്രമം  അപലപനീയം  കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ

0
FB_IMG_1765363178210.jpg

പൊൻകുന്നം: കുറിച്ചിയിൽ പഞ്ചായത്ത്‌ മെമ്പറും
ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിനും RSS ജില്ലാ കാര്യകർത്താവായ  ജി.ശ്രീകുമാറിന്റെയും  നേരെ സിപിഎമ്മിന്റെ
നേതൃത്വത്തിൽ നടന്ന  വധശ്രമം തികച്ചും അപലപനീയമാണ് എന്ന് കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ പറഞ്ഞു.

കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ജനപ്രിയ മെമ്പറും നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിൽ കയറി സിപിഎം നേതാവും മന്ത്രി വി എൻ വാസവന്റ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. പത്മകുമാറിന്റെയും ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അനിൽകുമാറിന്റെയും നേതൃത്വത്തിലാണ് സിപിഐഎം ഗുണ്ടകൾ ആക്രമണം നടത്തിയത്.

ആർ എസ് എസ് ജില്ലാ കാര്യകർത്താവായ
ജി. ശ്രീകുമാറിനെ തലയിൽ വാള് കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയും മഞ്ജീഷിനെയും ആർഎസ്എസ് മണ്ഡൽ കാര്യകർത്താവായ മനോജിനെയും കമ്പി വടി കൊണ്ടു മർദ്ദിക്കുകയും  മഞ്ചിഷിന്റെ വീട് പൂർണ്ണമായും അടിച്ചുതകർക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്.

ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായുള്ള സിപിഐഎം നേതൃത്വത്തിന്റെ അഭേദ്യമായ ബന്ധത്തെ തെളിയിക്കുന്നതാണ് ഈ സംഭവം. നിരവധി ക്രിമിനൽ  നിഖിൽ ഉൾപ്പെടെ നൂറോളം ആളുകളാണ് ഈ ക്രിമിനൽ സംഘത്തിലുണ്ടായിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ വൻ മുന്നേറ്റത്തിൽ വിളറി പൂണ്ട കമ്മ്യൂണിസ്റ്റ് പ്രാദേശിക നേതൃത്വം സി പി എം  നേതാവ് മുരളി സാറിനെതിരെ മത്സരിക്കാൻ നീ വളർന്നോ എന്നു ചോദിച്ചു കൊണ്ടായിരുന്നു മഞ്ജിഷിനെതിരെ ആക്രമണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം നിന്നെ കൊല്ലും എന്നും സംഘം ഭീഷണിപ്പെടുത്തി.

അക്രമത്തിലൂടെ ഭയപ്പെടുത്തി സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയെ തടയാം എന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ് എന്ന് റോയ് ചാക്കോ അറിയിച്ചു.
സിപിഎം ആക്രമണങ്ങളിൽ ഭയന്ന് ഒരടി പോലും പിന്നോട്ട്  പോവുന്നവയല്ല
സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്നത് കാലം തെളിയിച്ചതാണ് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed