നീതി വൈകി, പക്ഷേ തളർന്നില്ല; 4 വർഷത്തെ പോരാട്ടത്തിനൊടുവിൽ മുണ്ടക്കയം സ്വദേശിയായ പ്രവാസി സംരംഭകന് ഭൂമി തിരിച്ചു കിട്ടി
തിരുവനന്തപുരം: നിയമക്കുരുക്കുകളിൽപ്പെട്ട് നാല് വർഷത്തോളം അനിശ്ചിതത്വത്തിലായിരുന്ന മൂന്ന് ഏക്കർ ഭൂമി സംബന്ധിച്ച പ്രശ്നത്തിന് ഒടുവിൽ പരിഹാരം. സർക്കാർ ഇടപെടലിലൂടെ ഭൂമി തിരികെ ലഭിച്ച വിവരം ഉടമ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും കാണിച്ച മനസ്സിനെ അദ്ദേഹം അഭിനന്ദിച്ചു.
നഷ്ടപ്പെട്ടത് നാല് വർഷങ്ങൾ; ആര് പരിഹരിക്കും?
ഭൂമി തിരികെ ലഭിച്ചതിലുള്ള ആശ്വാസത്തിനിടയിലും, കഴിഞ്ഞ നാല് വർഷം കൊണ്ട് തനിക്കുണ്ടായ വലിയ സാമ്പത്തിക-മാനസിക തകർച്ചയെക്കുറിച്ച് അദ്ദേഹം വേദനയോടെ സംസാരിക്കുന്നു.
ഫാം തുടങ്ങാനായി എടുത്ത ലോൺ തിരിച്ചടയ്ക്കാനാകാതെ വീട് ജപ്തിയായി ലക്ഷങ്ങളുടെ കടക്കാരനായി നാടുവിടേണ്ടി വന്ന സാഹചര്യം ഒരു സാധാരണ സംരംഭകനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അധികമായിരുന്നു മേലിൽ ഒരു കർഷകനോ സംരംഭകനോ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം. ഫാം ആവശ്യത്തിനായി സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ പലിശയെങ്കിലും എഴുതിത്തള്ളി തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.