കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

വിവരാവകാശത്തിന്റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ: എരുമേലിയിൽ ‘ബ്ലാക്ക് മെയിലിംഗ്’ സംഘം സജീവം; കൃഷി ഓഫീസ് ജീവനക്കാരന് ജോലി തെറിച്ചു

0
ab7f3d6b-5cfb-4923-9ca5-bcf489006a55

എരുമേലി: വിവരാവകാശ നിയമത്തെ ആയുധമാക്കി സർക്കാർ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിക്കുന്ന സംഘം എരുമേലിയിൽ സജീവമാകുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന ഈ ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിൽ കണമല പാമ്പാവാലി സ്വദേശിയായ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതായും ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

തട്ടിപ്പിന്റെ രീതി ഇങ്ങനെ:

ഈ സംഘം പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സർക്കാർ ഓഫീസുകളെയും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തട്ടിപ്പിനായി ഇവർ സ്വീകരിക്കുന്ന വഴികൾ താഴെ പറയുന്നവയാണ്:

• രേഖകൾ കൈക്കലാക്കൽ: വിവിധ വികസന പദ്ധതികളുടെയോ നിർമ്മാണ പ്രവർത്തനങ്ങളുടെയോ രേഖകൾ വിവരാവകാശ പ്രകാരം (RTI) ആദ്യം ശേഖരിക്കുന്നു.

• പിഴവുകൾ കണ്ടെത്തൽ: രേഖകളിൽ ചെറിയ സാങ്കേതിക പിഴവുകളോ നിയമപരമായ നൂലാമാലകളോ കണ്ടെത്തിയാൽ ഉടൻ തന്നെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയോ നിയമനടപടി ആരംഭിക്കുകയോ ചെയ്യുന്നു.

• ബ്ലാക്ക് മെയിലിംഗ്: കേസ് നീണ്ടുപോയാൽ പദ്ധതി മുടങ്ങുമെന്ന സാഹചര്യം മുതലെടുത്ത്, കേസ് പിൻവലിക്കാൻ വൻ തുക ആവശ്യപ്പെടുന്നു. മുണ്ടക്കയം സ്വദേശിയായ ഒരാളോട് 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്.

കുടുങ്ങിയത് കൃഷി ഓഫീസ് ജീവനക്കാരൻ

തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ കണമല പാമ്പാവാലി സ്വദേശിയായ കൃഷി ഓഫീസ് ജീവനക്കാരൻ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ തലവേദനയായി മാറിയിരിക്കുകയാണ്. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതികൾ അയക്കുക, ബാങ്ക് ലോൺ ലഭിക്കാത്ത പക്ഷം ബാങ്ക് ജീവനക്കാർക്കെതിരെ കേസ് നൽകുക തുടങ്ങിയവ ഇയാളുടെ സ്ഥിരം രീതിയാണെന്ന് ആക്ഷേപമുണ്ട്.

വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി പണം തട്ടുകയും ചെയ്യുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

You may have missed