യുഡിഎഫില്‍ സീറ്റ് വിഭജനം നീളുന്നതില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തി; ഇതുവരെ ഒറ്റപേരിലെത്തിയത് 36 സീറ്റുകളില്‍; ബുധനാഴ്ചയോടെ പ്രഖ്യാപനം പൂർത്തിയാക്കാൻ ശ്രമം; വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ കെ സുധാകരൻ
ചർച്ചകള്‍ വേഗത്തിലാക്കാൻ ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കി.യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമാകാത്തത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം നീളുന്നതിന് കാരണമാവുകയാണ്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇന്നും നിര്‍ണായക ചര്‍ച്ച നടക്കും. നാല്പതിനും അന്പതിനും ഇടയില്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതുവരെ 36 സീറ്റുകളില്‍ മാത്രമാണ് ഒറ്റപേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.സീറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ ഇടഞ്ഞ് നില്ക്കുന്ന കെ സുധാകരനുമായി ഹൈക്കമാൻഡ് നേതാക്കള്‍ നാളെയായിരിക്കും കൂടിക്കാഴ്ച നടത്തുക. വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ.
നാളെ രാവിലെ കെ സുധാകരൻ ഡൽഹിയിലേക്ക് പോകും. എല്ലാം പാർട്ടി തീരുമാനിക്കുംഎന്ന ഒറ്റ വാചകമാണ് ഇന്നലെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. കണ്ണൂരില്‍ മത്സരിച്ചേ തീരുവെന്ന നിലപാട് നാളെ നേതൃത്വത്തിന് മുന്നിലും അദ്ദേഹം ആവർത്തിക്കും.