കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

എരുമേലിയിൽ ഇനി ‘കണ്ണ്’ ചിമ്മില്ല; മാലിന്യം തള്ളുന്നവർ കുടുങ്ങും; പോലീസ് സ്റ്റേഷനിൽ പുതിയ മോണിറ്റർ സ്ഥാപിച്ചു

0
2e276599-a603-488e-89ab-fb7e2255b7be

എരുമേലി: ടൗണിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രത പാലിക്കുക. എരുമേലി പോലീസ് സ്റ്റേഷനിലെ സിസിടിവി നിരീക്ഷണ സംവിധാനം വീണ്ടും സജീവമായി. മാസങ്ങൾക്ക് മുൻപ് ഇടിമിന്നലേറ്റ് തകരാറിലായ മോണിറ്റർ ടിവിക്ക് പകരം പുതിയത് സ്ഥാപിച്ചതോടെ ടൗണിലെ മുക്കിലും മൂലയിലും പോലീസ് നിരീക്ഷണം ശക്തമാക്കി

• പഞ്ചായത്ത് സ്ഥാപിച്ച 13 ക്യാമറകളുടെ ദൃശ്യങ്ങൾ ഇനി പോലീസ് സ്റ്റേഷനിൽ തത്സമയം ലഭ്യമാകും.

• ഇടിമിന്നലിൽ ടിവി നശിച്ചതിനെത്തുടർന്ന് ഏതാനും മാസങ്ങളായി നിരീക്ഷണം നിലച്ചിരുന്നു.

• പ്രവാസിയായ കനകപ്പലം സ്വദേശി തേവാരിമണക്ക് ജോർജ് ഫിലിപ്പ് ആണ് പുതിയ മോണിറ്റർ സ്പോൺസർ ചെയ്തത്.

• നിരീക്ഷണത്തിനായി പ്രത്യേക സി.പി.ഒയെ ചുമതലപ്പെടുത്തി.

സോഷ്യൽ മീഡിയ പോസ്റ്റ് വഴി ലഭിച്ച സഹായം

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടിവി വാങ്ങാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടായതിനെത്തുടർന്ന് പഞ്ചായത്ത് അംഗങ്ങളായ പി.ഡി. ദിഗീഷ് (ഒഴക്കനാട് വാർഡ്), അൻസാരി പാടിക്കൽ (പൊരിയന്മല വാർഡ്) എന്നിവർ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചു പോസ്റ്റ് ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജോർജ് ഫിലിപ്പ് ടിവി വാങ്ങി നൽകാൻ സന്നദ്ധനാകുകയായിരുന്നു.

മാലിന്യ നിക്ഷേപം തടയാൻ കർശന നടപടി

ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് മനസ്സിലാക്കിയതോടെ ശബരിമല സീസണിലടക്കം എരുമേലി ടൗണിൽ വൻതോതിൽ മാലിന്യം തള്ളുന്ന പ്രവണത കൂടിയിരുന്നു. വലിയമ്പലം റോഡ്, ദേവസ്വം ഗ്രൗണ്ട്, പോലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെല്ലാം ഇനി കൃത്യമായ നിരീക്ഷണമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed