കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

നിയമം കാറ്റില്‍പ്പറത്തി കെ.എസ്.ആർ.ടി.സി,സ്വകാര്യ – ബസുകള്‍… ബെല്ലും ബ്രേക്കുമില്ല, മരണപ്പാച്ചില്‍…ചോദ്യം ചെയ്താല്‍ തെറിവിളി

0
eiJF78K39059.jpg

നിയമം ഞങ്ങള്‍ക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്ബോള്‍ ചില കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്.

മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്ബോള്‍ കാഴ്ചക്കാരുടെ റോളിലാണ് പൊലീസും, മോട്ടോർവാഹനവകുപ്പും. മേയില്‍ സംക്രാന്തിയില്‍ കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യബസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാണക്കാരി നമ്ബ്യാകുളത്ത് വച്ച്‌ സ്വകാര്യ ബസില്‍ നിന്ന് വിദ്യാർത്ഥികള്‍ തെറിച്ചുവീഴാത്തതത് ഭാഗ്യത്തിനാണ്. കാഞ്ഞിരപ്പള്ളിയില്‍ വിദ്യാർത്ഥിനിക്ക് ബസില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തതും അടുത്ത ദിവസമാണ്. വിദ്യാർത്ഥിനിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു നടപടി. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയയുർത്തി ബസുകളുടെ മരണപ്പാച്ചില്‍ തുടർക്കഥയാണ്. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകള്‍ക്ക് സെക്കൻഡുകളുടെ വ്യത്യാസത്തില്‍ സമയക്രമം നിശ്ചയിക്കുന്നതുമാണ് ഇതിനിടയാക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുക, സിഗ്‌നലുകളില്‍ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടി മുന്നിലെത്തുക എന്നിവ സ്ഥിരം കാഴ്ചയാണ്.

ചോദ്യം ചെയ്താല്‍ തെറിവിളി

അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് മത്സയോട്ടം. വിദ്യാർത്ഥികളെ ഉള്‍പ്പെടെ കയറ്റാതെ സ്‌റ്റോപ്പില്‍ നിന്ന് മാറ്റിയാണ് പലപ്പോഴും സ്വകാര്യബസുകള്‍ നിറുത്തുന്നത്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസിസുകള്‍ക്കെതിരെ നിരവധി പരാതികള്‍ സമീപകാലത്ത് ഉയർന്നെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. കോട്ടയം – എറണാകുളം റൂട്ട് കൈയടക്കി വച്ചിരിക്കുന്നത് ചില കുത്തക മുതലാളിമാരാണ്. ഇവരുടെ ബസുകള്‍ നിരവധിത്തവണയാണ് അപകടമുണ്ടാക്കിയിരിക്കുന്നത്. പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകളും. കഴിഞ്ഞ ദിവസവും വിദ്യാർത്ഥികള്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.

മത്സയോട്ടം ഈ റോഡുകളില്‍

കോട്ടയം – എറണാകുളം

ചങ്ങനാശേരി – വാഴൂർ
കോട്ടയം – കോഴഞ്ചേരി
കറുകച്ചാല്‍ – മണിമല
മുണ്ടക്കയം – കാഞ്ഞിരപ്പള്ളി
കെ.കെ റോഡ്
മണർകാട് – പാലാ

സ്പീഡ് ഗവർണർ അലർജി

മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം

മ്യൂസിക്കല്‍ എയർ ഹോണുകള്‍

ഡ്രൈവർ ക്യാബിൻ തിരിക്കാറില്ല

വാതിലുകള്‍ തുറന്നിടല്‍

എമർജൻസി ഗ്ലാസില്‍ സണ്‍ ഫിലിം

യൂണിഫോം, നെയിംബാഡ്ജ് ഇല്ല



”പരിശോധനകള്‍ ശക്തമാക്കി മരണപ്പാച്ചിലിന് തടയിടാൻ അധികൃതർ മുൻകൈ എടുക്കണം. തിക്കേറിയ റോഡിലെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed