കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 4, 2026

മുണ്ടക്കയത്തെ ‘വേടൻ ഷോ’ ദുരൂഹത: ജനകീയ വാർത്ത നൽകിയ ‘കേരള ടുഡേ’ക്കെതിരെ വ്യാജപ്രചരണവുമായി സംഘാടകരും ആളുകൾക്കിടയിൽ ‘മാമ ചാനൽ’ എന്ന് പരിഹാസത്തോടെ അറിയപ്പെടുന്ന ‘ന്യൂസ് മുണ്ടക്കയവും

0
cc7caca5-a3a7-4f94-a6a1-6519b43dbad0

മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന ‘വേടൻ ഷോ’യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന ‘കേരള ടുഡേ’ വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ വ്യാജപ്രചരണവുമായി പരിപാടിയുടെ സംഘാടകർ. വാർത്ത നൽകാൻ മുണ്ടക്കയത്തെ പ്രമുഖ ചാനലുകൾ വിസമ്മതിച്ചതോടെ, യാതൊരു രജിസ്ട്രേഷനുമില്ലാത്ത ഒരു വ്യാജ ഓൺലൈൻ പേജിനെ കൂട്ടുപിടിച്ചാണ് കേരള ടുഡേയ്ക്കെതിരെ അപവാദ പ്രചരണം അഴിച്ചുവിടുന്നത്.

വേടൻ ഷോ എന്ന പ്രഹസനം

മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിൽ വൻ പ്രചരണത്തോടെ നടത്താനിരുന്ന പരിപാടി പല കാരണങ്ങൾ പറഞ്ഞ് നാല് തവണയാണ് സംഘാടകർ മാറ്റിവെച്ചത്. ഒടുവിൽ പരിപാടിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വന്നതോടെ, ടിക്കറ്റ് എടുത്തവരടക്കമുള്ള നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് കേരള ടുഡേ ഈ വിഷയത്തിൽ ഇടപെട്ടതും, ഈ ഷോയേ ചോദ്യം ചെയ്ത് വാർത്ത പ്രസിദ്ധീകരിച്ചതും.

വ്യാജ വാർത്തയ്ക്കായി മൂന്നാംകിട ചാനലിന്റെ കൂട്ട്

തങ്ങളുടെ വീഴ്ചകൾ വാർത്തയായതോടെ, കേരള ടുഡേയ്ക്ക് എതിരെ വ്യാജ വാർത്ത നൽകാൻ സംഘാടകർ മുണ്ടക്കയത്തെ പ്രമുഖ ചാനലുകളെ സമീപിച്ചെങ്കിലും ആരും അതിന് തയ്യാറായില്ല. തുടർന്നാണ്, ആളുകൾക്കിടയിൽ ‘മാമ ചാനൽ’ എന്ന് പരിഹാസത്തോടെ അറിയപ്പെടുന്ന ‘ന്യൂസ് മുണ്ടക്കയം’ എന്ന പേജിനെ ഇവർ സമീപിക്കുന്നത്. ആർക്കെതിരെയും എന്ത് വ്യാജവാർത്തയും നൽകുന്നതാണ് ഇവരുടെ രീതി.

വ്യാജവാർത്ത നൽകിയതിന്റെ പേരിൽ വെറും രണ്ടുമാസം മുൻപ് കുട്ടിക്കാനത്ത് നിന്നും എത്തിയ ഒരു സംഘം ആളുകളിൽ നിന്നും മർദ്ദനമേറ്റ ചരിത്രവും ഈ ചാനൽ അഡ്മിനുണ്ട്. യാതൊരുവിധ ഔദ്യോഗിക രജിസ്ട്രേഷനുമില്ലാത്ത ഇത്തരം പേജുകൾ റീച്ച് കൂട്ടാൻ വേണ്ടി മാത്രമാണ് ഇത്തരം തരംതാണ വാർത്തകൾ പടച്ചുവിടുന്നത്.

വായ മൂടിക്കെട്ടാമെന്നത് വ്യാമോഹം മാത്രം

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് സംഘാടകരുടെയും ഈ മൂന്നാംകിട ചാനലിന്റെയും ശ്രമം. എന്നാൽ, ഇത്തരം വ്യാജപ്രചരണങ്ങൾ കൊണ്ടോ, കുപ്രസിദ്ധ ഓൺലൈൻ പേജുകളെ ഉപയോഗിച്ചുള്ള ഭീഷണികൾ കൊണ്ടോ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ‘കേരള ടുഡേ’യുടെ വായ മൂടിക്കെട്ടാമെന്നത് സംഘാടകരുടെ വെറും വ്യാമോഹം മാത്രമാണ്. നാട്ടുകാരുടെ ആവശ്യങ്ങൾക്കും സത്യത്തിനും വേണ്ടി കേരള ടുഡേ ഇനിയും നിലകൊള്ളുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed