കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ജില്ലാ പഞ്ചായത്ത് ‌വിഭജനം; പരാതികൾ ഉയരുന്നു…ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക ഡിവിഷനുകളിലായി വിഭജിക്കപ്പെട്ടെന്നാണു പരാതി

6eeb08a0-495e-49a3-a864-fee7be6c478e.jpg

ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം പൂർത്തിയാക്കി കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ പരാതികളും ഉയരുന്നു. എരുമേലി, പൂഞ്ഞാർ ഡിവിഷനുകളെക്കുറിച്ചാണു പ്രധാനമായും പരാതികൾ

ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക ഡിവിഷനുകളിലായി വിഭജിക്കപ്പെട്ടെന്നാണു പരാതി. വെള്ളാവൂർ, മണിമല പഞ്ചായത്തു ഭാഗങ്ങൾ കൂടി കൂട്ടി ചേർക്കപ്പെട്ടതോടെ ഡിവിഷന്റെ ഘടന തന്നെ മാറി. മുൻപ് എരുമേലി ബ്ലോക്ക് ഡിവിഷനും അതിനോടു ചേർന്നു കിടക്കുന്നതുമായ ചേനപ്പാടി, മുക്കൂട്ടുതറ, എരുമേലി, കോരുത്തോട്, പുഞ്ചവയൽ, പൊന്തൻപുഴ എന്നിവ ആയിരുന്നു എരുമേലി ഡിവിഷൻ. എന്നാൽ ഇപ്പോൾ പുനർനിർണയിച്ചതോടെ പുലിക്കുന്ന് ബ്ലോക്ക് ഡിവിഷൻ രൂപീകരിച്ച് കോരുത്തോടിന്റെ പകുതി ഭാഗങ്ങളും പുഞ്ചവയലും അതിനോട് ചേർക്കുകയും മുണ്ടക്കയം ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമാക്കുകയും ചെയ്തു. ചേനപ്പാടി ബ്ലോക്ക് കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി.

അതേസമയം എരുമേലി മേഖലയുമായി നേരിട്ട് ബന്ധമില്ലാത്തതും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഭാഗവുമായ മണിമല, പൊന്തൻപുഴ തുടങ്ങിയ ബ്ലോക്കുകൾ എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ചേർത്തു. ഒപ്പം എരുമേലി, മുക്കൂട്ടുതറ, കോരുത്തോടിന്റെ പകുതി ഭാഗങ്ങൾ എന്നിവയും ചേർന്നതാണ് പുനർനിർണയിച്ച എരുമേലി ഡിവിഷൻ. ശബരിമലയുടെ കവാടവും ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, ശബരി റെയിൽവേ തുടങ്ങിയ വികസന പദ്ധതികളും നടപ്പിലാക്കുന്ന എരുമേലി ഡിവിഷന്റെ പ്രസക്തി നഷ്ടപ്പെടുന്നതാണ് ഡിവിഷൻ പുനർനിർണയവും എന്നാണ് ആക്ഷേപം.

വർധന 11 ബ്ലോക്കിലും ഓരോ വാർഡ് വീതം
കോട്ടയം ∙ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ജില്ലയിൽ 11 ബ്ലോക്കിലും ഓരോ വാർഡ് വീതം വർധിച്ചു.

നമ്പറിൽ പരാതി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ പുതിയതായി രൂപീകരിച്ച ആറാം വാർഡായ പുലിക്കുന്ന് രൂപീകരണത്തിൽ പരാതി ഉയർന്നിരുന്നു. മുണ്ടക്കയം പഞ്ചായത്തിലെ കുളമാക്കൽ, പുലിക്കുന്ന്, താന്നിക്കപ്പതാൽ, വട്ടക്കാവ്, ഇഞ്ചിയാനി, എന്നീ സ്ഥലങ്ങളും, എരുമേലി പഞ്ചായത്തിലെ കണ്ണിമല, കാരിശേരി എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് പുതിയ പുലിക്കുന്ന് വാർഡ്. നമ്പർ സംബന്ധിച്ചു ലഭിച്ച പരാതി പരിഹരിച്ച ശേഷമാണ് വിജ്ഞാപനം ഇറക്കിയത്.

You may have missed