കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

വാഴക്കൃഷി നശിപ്പിച്ച പന്നികളോട് തുടങ്ങിയ പക; ഇന്ന് ജില്ലയിലെ ഒന്നാം നമ്പർ ഷൂട്ടർ!കാട്ടുപന്നി വേട്ടയിൽ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി  ‘സെഞ്ച്വറി’ അടിച്ച് സജോ; കർഷകരുടെ രക്ഷകന് ബിഗ് സല്യൂട്ട്

0
188c9320-627f-4458-a2e0-cc88b107ec7b

മുണ്ടക്കയം: കോട്ടയം ജില്ലയിലെ കർഷകരുടെ ഉറക്കം കെടുത്തുന്ന കാട്ടുപന്നികളെ തുരത്തുന്നതിൽ സമാനതകളില്ലാത്ത നേട്ടവുമായി മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സജോ വർഗീസ്. കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന നൂറാമത്തെ കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് വേട്ടയിൽ സെഞ്ച്വറി തികച്ചിരിക്കുകയാണ് ഈ 46-കാരൻ. എരുമേലി എം.ഇ.എസ് കോളേജിന് സമീപം വെച്ചായിരുന്നു സജോയുടെ നൂറാമത്തെ വേട്ട.

കർഷകരുടെ രക്ഷകന് ജനപ്രതിനിധിയുടെ ആദരം

സജോയുടെ ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ രംഗത്തെത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്ന ഷൂട്ടർ എന്ന ബഹുമതി ഇനി സജോയ്ക്ക് സ്വന്തമാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ കണ്ണീരൊപ്പുന്ന സജോയുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

വാഴക്കർഷകനിൽ നിന്ന് ഷൂട്ടറിലേക്ക്

ഒരു സാധാരണ വാഴക്കർഷകനായിരുന്ന സജോ, തന്റെ 2500-ഓളം വരുന്ന വാഴകൾ പന്നികൾ നിരന്തരം നശിപ്പിച്ചതോടെയാണ് തോക്കെടുത്തത്.

• ആദ്യം പന്നികളെ തടയാൻ പ്രതിരോധ മാർഗങ്ങൾ നോക്കിയെങ്കിലും പരാജയപ്പെട്ടു.

• പിന്നീട് തോക്ക് ലൈസൻസ് കരസ്ഥമാക്കുകയും പഞ്ചായത്തുകളുടെ അനുമതിയോടെ പന്നികളെ വെടിവെച്ചു തുടങ്ങുകയും ചെയ്തു.

• തുടക്കത്തിൽ സൗജന്യ സേവനമായിട്ടായിരുന്നു പന്നി വേട്ട. നിലവിൽ വിവിധ പഞ്ചായത്തുകൾ ഔദ്യോഗികമായി ഷൂട്ടറായി സജോയെ നിയമിച്ചിട്ടുണ്ട്.

സേവനം തുടരുന്നു

സിസി ടിവി, ഇൻവെർട്ടർ സ്ഥാപിക്കുന്ന സ്വന്തം സ്ഥാപനത്തിലെ ജോലി പോലും മാറ്റിവെച്ചാണ് വിളിവന്നാൽ സജോ ബൈക്കിൽ തോക്കുമായി പായുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് 100 പന്നികളെ കൊന്നത്.

• പ്രധാന മേഖലകൾ: കൊക്കയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, വെച്ചൂച്ചിറ, പെരുവന്താനം, പെരുനാട്, കൂരോപ്പട.

• കുടുംബം: ഭാര്യ ഡിന്റയും മക്കളായ ഡിയ, ഡിൽജോ, ഡിയോൺ എന്നിവരും സജോയുടെ ഈ സാഹസിക സേവനത്തിന് പൂർണ്ണ പിന്തുണ നൽകുന്നു.

കാട്ടുപന്നി ശല്യം രൂക്ഷമായ ഇടങ്ങളിൽ സഹായത്തിനായി സജോയെ ബന്ധപ്പെടാം: +91 98462 16858.

Leave a Reply

Your email address will not be published. Required fields are marked *

You may have missed