ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രവും കാർഷിക വിപണന കേന്ദ്രവും ജനങ്ങൾക്ക് തുറന്നു കൊടുക്കണം – ജി ഹരിലാൽ
പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് കോടികൾ മുടക്കി കാർഷിക വിപണന കേന്ദ്രമായി പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെയും, സംസ്ഥാനപാതയിൽ തെക്കേത്തുകവലയിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു.
കാർഷിക വിപണന കേന്ദ്രം മൂന്ന് തവണയാണ് ഉദ്ഘാടനം ചെയ്തത്.
തിരഞ്ഞെടുപ്പ് സമയങ്ങളിലെ സ്ഥിരം ഉത്സവ വേദിയായി മാറിയ കാർഷിക വിപണന കേന്ദ്രത്തിന് ഇനിയും ഫിറ്റ്നസ് പോലും ലഭ്യമായിട്ടില്ല എന്നത് അതീവ ഗൗരതകരമായ അനാസ്ഥയാണ്. ജനങ്ങളുടെ കോടിക്കണക്കിന് നികുതിപ്പണമാണ് കാടുകയറി നശിക്കുന്നത് .
വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചുമാസമായി
നൂറുകണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കേണ്ട വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടന മാമാങ്കത്തിന് ശേഷം ശാപമോക്ഷം കാത്ത് കിടക്കുകയാണ് .
സാധാരണക്കാരന്റെ നികുതിപ്പണമാണ് ഭരണസമിതിയുടെ അനാസ്ഥ മൂലം അനാഥമായി കിടക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും ഹരിലാൽ പറഞ്ഞു.
ഇരു പദ്ധതികളും പൊതുജനങ്ങൾക്ക് തുടർന്നു കൊടുക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും ഹരിലാൽ പറഞ്ഞു.