കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും; പാലായിൽ ഡോ. ഷേബയുടെ മരണത്തിൽ എച്ച്.ഒ.ഡിക്ക് എതിരെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

0
9f677dce-aaba-41c4-b9b7-ca22dc881016

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർ ഷേബാ റേയ്ച്ചലിന്റെ (34) ആത്മഹത്യയിൽ ആശുപത്രി അധികൃതർക്കും വകുപ്പ് മേധാവിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് സുബിൻ പി. വർഗീസ്. അമിതമായ ജോലിഭാരവും വിശ്രമമില്ലാത്ത ഡ്യൂട്ടികളുമാണ് ഷേബയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.

വിശ്രമമില്ലാത്ത ഡ്യൂട്ടികൾ വില്ലനായി

കഴിഞ്ഞ ബുധനാഴ്ച 24 മണിക്കൂർ നീണ്ട ഡ്യൂട്ടിക്ക് ശേഷം വീണ്ടും തുടർച്ചയായി ഡ്യൂട്ടി എടുക്കാൻ ഷേബ നിർബന്ധിതയായതായി സുബിൻ പറയുന്നു. ശാരീരികമായി തളർന്ന് വീട്ടിലേക്ക് വരാൻ ആഗ്രഹിച്ചെങ്കിലും വകുപ്പ് മേധാവി (HOD) അനുവാദം നൽകിയില്ല. “ഈ ജോലി എനിക്ക് വയ്യ” എന്ന് ഷേബ സങ്കടത്തോടെ പറഞ്ഞിരുന്നതായും കുറിപ്പിലുണ്ട്.

തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്ത മനസ്സിനുടമയായിരുന്നു ഷേബയെന്നും, എന്നാൽ തുടർച്ചയായ ജോലിഭാരം അവളെ മാനസികമായി തകർക്കുകയായിരുന്നുവെന്നും സുബിൻ വ്യക്തമാക്കുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റത്തിനായി ഷേബ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല.

അവസാന ഫോൺ കോൾ

മരണത്തിന് തൊട്ടുമുമ്പുള്ള ശനിയാഴ്ച രാത്രിയും സുബിനുമായി ഷേബ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അന്ന് ജോലിയുടെ കഷ്ടപ്പാടുകൾ പങ്കുവെച്ചെങ്കിലും സാധാരണ പോലെ സംസാരിച്ചാണ് ഫോൺ വെച്ചത്. എന്നാൽ ഞായറാഴ്ച രാവിലെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് സുബിൻ ആശുപത്രിയിലെ സിസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. അവർ റൂമിലെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോഴേക്കും ഷേബയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

വാക്സിനേഷനും ശാരീരിക തളർച്ചയും

കഴിഞ്ഞ ആഴ്ച ഷേബ സെർവിക്കൽ ക്യാൻസർ പ്രതിരോധ കുത്തിവയ്പ്പ് (Vaccination) എടുത്തിരുന്നു. ഇത്തരം വാക്സിനുകൾ എടുത്ത ശേഷമുണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾക്കൊപ്പം അമിതമായ ജോലിഭാരം കൂടി ചേർന്നതാകാം ഷേബയെ തളർത്തിയതെന്ന് സുബിൻ സംശയം പ്രകടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *