കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

വാഗമൺ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം; വേനലവധി എത്തിയിട്ടും തുറക്കാത്തതിൽ പ്രതിഷേധം ശക്തം

0
524c63f7-d98e-49d1-876c-b5e78141c9b4

വാഗമൺ: ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നായ വാഗമൺ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം പിന്നിടുന്നു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഡിസംബറിലാണ് പാലം താൽക്കാലികമായി അടച്ചത്. എന്നാൽ മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

അറ്റകുറ്റപ്പണികൾ നീളുന്നു

സുരക്ഷാ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി പാലം അടയ്ക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തുറക്കുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന പ്രാഥമിക അറിയിപ്പ്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസുകൾ ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. നിർമ്മാണത്തിലെ സങ്കീർണ്ണതയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതിനാൽ പണികൾ അനിശ്ചിതമായി നീളുന്നതായാണ് സൂചന.

ടൂറിസം വരുമാനത്തിൽ വൻ ഇടിവ്

ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സും ചേർന്നാണ് കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിൽ ഈ ചില്ലുപാലം ഒരുക്കിയത്. വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു ഈ പാലം. നിലവിൽ അഡ്വഞ്ചർ പാർക്കിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും പാലം കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. ഇത് ഡിടിപിസിയുടെ ടൂറിസം വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *