കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ഫണ്ടുണ്ട്, കരാറുകാരനുണ്ട്; പക്ഷേ എരുമേലി ആമക്കുന്ന് പാലം പണി ‘പൈപ്പിനുള്ളിൽ’ കുടുങ്ങി! ജല അതോറിറ്റിയും പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് നിർമാണം തടസ്സപ്പെടുത്തിയിരിക്കുന്നത്

0
cc5d7833-3569-43f1-9370-90344d2acabd

എരുമേലി: 80 ലക്ഷം രൂപ എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടും എരുമേലിയിലെ ദുർബലമായ ആമക്കുന്ന് പാലത്തിന്റെ പുനർനിർമാണം അനിശ്ചിതത്വത്തിൽ. പാലത്തിലൂടെ കടന്നുപോകുന്ന ജലവിതരണക്കുഴൽ മാറ്റിസ്ഥാപിക്കുന്നതിനെച്ചൊല്ലി ജല അതോറിറ്റിയും പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് നിർമാണം തടസ്സപ്പെടുത്തിയിരിക്കുന്നത്.

പ്രതിസന്ധി ഇങ്ങനെ:

പാലം പൊളിക്കുന്നതിന് മുൻപായി നിലവിലുള്ള ജലവിതരണക്കുഴൽ മാറ്റി സ്ഥാപിക്കണം. ഇതിനായി അര ലക്ഷം രൂപയാണ് ജല അതോറിറ്റി ആവശ്യപ്പെടുന്നത്. എന്നാൽ ഈ തുക നൽകാൻ കഴിയില്ലെന്ന് പഞ്ചായത്ത് നിലപാടെടുത്തതോടെ പണി തുടങ്ങാനാകാത്ത അവസ്ഥയായി. പൈപ്പ് മാറ്റാതെ പാലം പൊളിച്ചാൽ ആമക്കുന്ന് ഭാഗത്തെ ജലവിതരണം പൂർണ്ണമായും നിലയ്ക്കും.

പാലത്തിന്റെ അവസ്ഥയും പശ്ചാത്തലവും:

• പഴക്കം: 45 വർഷം പഴക്കമുള്ള പാലം 2018-ലെ പ്രളയത്തിന് ശേഷം അതീവ അപകടാവസ്ഥയിലാണ്.

• നിർമാണാനുമതി: പഞ്ചായത്ത് എൻജിനീയറുടെ റിപ്പോർട്ടിനെത്തുടർന്ന് പൊതുപ്രവർത്തകൻ അജു മലയിൽ നൽകിയ നിവേദനപ്രകാരം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ 80 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

• താമസം: ശബരിമല സീസണിന് മുൻപ് പണി തീർക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഫ്ലക്സ് ബോർഡുകളിൽ മാത്രം ഒതുങ്ങി. നിലവിൽ ടെൻഡർ നടപടികൾ പൂർത്തിയായി കരാറുകാരൻ പണി തുടങ്ങാൻ തയ്യാറായി നിൽക്കുകയാണ്.

തിരഞ്ഞെടുപ്പ് ചട്ടം വില്ലനാകുമോ?

നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്താൽ പാലം പണി വീണ്ടും മാസങ്ങളോളം നീളുമെന്ന് കരാറുകാരൻ മുന്നറിയിപ്പ് നൽകുന്നു. വാഴക്കാല വാർഡിലേക്കുള്ള പ്രധാന പ്രവേശന മാർഗമായ ഈ പാലം ഉടൻ പുനർനിർമിച്ചില്ലെങ്കിൽ വലിയൊരു പ്രദേശം ഒറ്റപ്പെടുമെന്ന ഭീതിയിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed